മലപോലെ വന്നു, എലിപോലെ പോയി; 2ജി അഴിമതിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍

തിരുവനന്തപുരം: ടുജി സ്പെക്‌ട്രം വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍. അദ്ദേഹം തന്‍റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. മലപോലെ വന്നു, എലിപോലെ പോയി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്.

”ടുജി സ്പെക്‌ട്രം അഴിമതിക്കേസില്‍ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടത് ജനങ്ങളിലാകെ ഞെട്ടലുണ്ടാക്കി. ടുജി സ്പെക്‌ട്രം അഴിമതി രാജ്യത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ഒന്നായിരുന്നു. സിബിഐയാണ് അന്വേഷണം നടത്തിയത്. രാജ്യത്തെ മികച്ച അന്വേഷണ ഏജന്‍സിയാണ് സിബിഐ

കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കാന്‍ കാരണമായത് ഫലപ്രദമായി കേസ് അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സിയും പ്രോസിക്യൂഷനും പരാജയപ്പെട്ടതുകൊണ്ടാണ്. ലേലമൊന്നും നടത്താതെ സ്വന്തക്കാര്‍ക്ക് സ്പെക്‌ട്രം ലൈസന്‍സ് നല്‍കുകയായിരുന്നു.

അതുവഴി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. അഴിമതിക്കാരെ തുറുങ്കിലടക്കാന്‍ കഴിയാത്തവിധത്തിലാണ് പല അഴിമതിക്കേസുകളുടെയും നടത്തിപ്പ് എന്നാണ് മൂന്ന് ടുജി സ്പെക്‌ട്രം കേസുകളില്‍ ഒന്നിന്റെ വിധി നല്‍കുന്ന സൂചന. ‘കൂട്ടിലിട്ട തത്തയെപ്പോലെ’ സിബിഐ മാറിയോ എന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്.

രാഷ്ട്രീയവേട്ടക്കായി അന്വേഷണഏജന്‍സിയെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപവും ഉയര്‍ന്നുവന്നതാണ്. സിബിഐ പോലുള്ള അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകരുന്നത് ആശാസ്യമല്ല. അഴിമതിക്കേസുകളുടെ അന്ത്യം ഇത്തരത്തിലാവുന്നത് അഴിമതി നടത്തുന്നവര്‍ക്ക് പ്രചോദനമാവുകയും ചെയ്യുന്നു. സുപ്രീംകോടതി വിധി സിബിഐക്ക് ഒരു പാഠവും താക്കീതുമാണ്”

അദ്ദേഹം പ്രതികരിച്ചു.

 

prp

Related posts

Leave a Reply

*