11 മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു

റഷ്യ: മുത്തച്ഛന്‍ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടു കൊന്നു. റഷ്യയിലെ ഖഖാസിയയിലാണ് പൈശാചികവും മൃഗീയവുമായ കൊല നടന്നത്. സംഭവത്തില്‍ 47 ക്കാരനായ മിയാഗഷോവ് എന്നയാള്‍ അറസ്റ്റിലായി. മദ്യ ലഹരിയിലാണ് ഇയാള്‍ കൊച്ചുമകനെ കൊന്നതെന്നാണ് പറയുന്നത്.

കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടാണ് 20കാരിയായ മകള്‍ വിക്ടോറിയ പുറത്ത് പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നപ്പോഴാണ് കുഞ്ഞിന്‍റെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളില്‍നിന്ന് കണ്ടെത്തിയത്.  ശരീരത്തിന്‍റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റ നിലയിലായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞ് മരിച്ചെതങ്ങനെയാണെന്ന് വ്യക്തമല്ല.

മിയാഗഷോവ് പുറത്തുനിന്ന് മദ്യം വാങ്ങികൊണ്ടുവരുന്നത് കണ്ടതായി അയല്‍ക്കാര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വീടിനുള്ളില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. മദ്യം വാങ്ങി വീട്ടിലെത്തിയതിനു ശേഷമാണ് മിയാഗഷോവ് കുഞ്ഞിനെ അടുപ്പിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് പൊലീസിന്‍റെ നിഗമനം.

അതേസമയം മദ്യലഹരിയില്‍ ആയിരുന്ന തന്‍റെ മാതാപിതാക്കളാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

prp

Related posts

Leave a Reply

*