ഗാനമേളയില്‍ സംഭവിച്ചത് ഇതാണ്, വിശദീകരിച്ച്‌ വിനീത്

ചേര്‍ത്തല വാരനാട് ദേവീ ക്ഷേത്രത്തില്‍ നടന്ന ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസന് ഓടി രക്ഷപ്പെടേണ്ടി വന്നെന്ന് തുടങ്ങി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ എന്താണ് അന്ന് നടന്നതെന്ന് വിശദീകരിക്കുകയാണ് നടന്‍. പരിപാടിയുടെ അവസാനഘട്ടത്തില്‍ നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച്‌ പുറത്തു കടക്കേണ്ട സാഹചര്യം ഉണ്ടായി.

ക്ഷേത്ര പരിസരത്ത് വണ്ടി കയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടി വന്നു. അല്ലാതെ ആരും ഒരു തരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നാണ് വിനീത് വിശദീകരിക്കുന്നത്. ഓരോ പാട്ടും തനിക്കൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ് മുഴുവനെന്നും നടനും സംവിധായകനും ഗായകനുമായ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച്‌ ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച്‌ പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്.

prp

Leave a Reply

*