ഉത്തര്‍പ്രദേശില്‍ മേല്‍ജാതിക്കാരിയുടെ വീട്ടിലെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ കൊലപ്പെടുത്തി.

ലക്നൗ:  ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ജാതിക്കാരുടെ ക്രൂരതയില്‍ ദാരുണാന്ത്യം. എട്ടു മാസം ഗര്‍ഭിണിയായിരുന്ന  ബുലന്ദ്ഷര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ 15നായിരുന്നു സംഭവം. മേല്‍ജാതിക്കാരുടെ വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രി ദേവിയുടേത്. ജോലിയുടെ ഭാഗമായി താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജു ദേവിയെന്ന സ്ത്രീയുടെ വീട്ടിലെത്തിയതായിരുന്നു യുവതി.  ചവറുശേഖരിക്കുന്നതിനിടെ ഒരു റിക്ഷയില്‍ തട്ടി സാവിത്രി നിലത്ത് വീണു. ഇതിനിടയില്‍ ആ വീട്ടിലെ ബക്കറ്റ് അറിയാതെ തട്ടിപ്പോവുകയും ചെയ്തു. ഇതോടെയാണ് വീട്ടുകാര്‍  ആക്രമിച്ചത്.

തന്‍റെ  ബക്കറ്റ് തൊട്ട് അശുദ്ധമാക്കിയെന്നാരോപിച്ച്‌ വയറ്റിനിട്ടു പലതവണ ഇടിച്ചു. തല ഭിത്തിയില്‍ ഇടിപ്പിച്ചു. അഞ്ജുവിന്‍റെ  മകന്‍ രോഹിത്തും സാവിത്രിയെ വടിയുപയോഗിച്ച്‌ അടിച്ചു.  ഗുരുതരമായി പരിക്കേറ്റ സാവിത്രിയും ഗര്‍ഭസ്ഥശിശുവും  ആറു ദിവസത്തിനുശേഷം മരിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് സാവിത്രിയുടെ ഭര്‍ത്താവ് ദിലീപ് പറഞ്ഞു.

prp

Related posts

Leave a Reply

*