ന്യൂഡല്‍ഹി: കായൽ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോർട്ടും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസുമാരായ എസ്എ ബോബ്ഡേ, നാഗേശ്വർ റാവു എന്നിവരങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും.
ഈ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജിമാരായ എം കാൻവീൽക്കർ, അഭയ് മനോഹർ സപ്രേ, കുര്യൻ ജേസഫ് എന്നിവര്‍ തുടര്‍ച്ചയായി പിന്മാറിയിരുന്നു. അതിന്ശേഷമാണ് ഈ കേസ് ജസ്റ്റിസ് എസ്എ ബോബ്ഡേയുടെ ബെഞ്ചിലേക്ക് എത്തിയത്.
ഹൈക്കോടതി വിധിയും പരാമർശവും ഭരണഘടനാപരമായി തെറ്റാണെന്നാകും തോമസ്ചാണ്ടിയുടെ അഭിഭാഷകർ കോടതിയില്‍ വാദിക്കുക എന്നാണ് റിപ്പോര്‍ട്ട്.