തെലങ്കാന സര്‍ക്കാരിന്‍റെ സാരി വിതരണം വെള്ളത്തിലായി

ഹൈദരാബാദ്: ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലിന് കാരണമായി. വിതരണം ചെയ്തസാരികള്‍ നല്ലതല്ലെന്നും ഇത് 50 രൂപയുടെ സരിയാണെന്നും അത് പിച്ചക്കാരുപോലും ഉപയോഗിക്കില്ലെന്നും സ്ത്രീകള്‍ പറഞ്ഞു.

ദസറയോട് അനുബന്ധിച്ചുള്ള ബത്തുകമ്മ ഉല്‍സവത്തിന്‍റെ ഭാഗമായാണ്  തെലങ്കാന ഭരിക്കുന്ന ചന്ദ്രശേഖരറാവു സര്‍ക്കാര്‍ സൗജന്യ സാരി വിതരണം നടത്തിയത്. ഇതിനായി 222 കോടി രൂപ ചിലവായി. പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇത് സംഘര്‍ഷത്തിലാണ്അവസാനിച്ചത്.

ഹൈദരാബാദിനടുത്ത സായ്ദാബാദില്‍ നടത്തിയ ചടങ്ങില്‍ സാരി വാങ്ങാനെത്തിയ സ്ത്രീകള്‍ തമ്മില്‍ അടിപിടിയായി.  തര്‍ക്കത്തിലായ സ്ത്രീകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാകുന്നതിന്‍റെയും മുടിയില്‍ പിടിച്ചു വലിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.  വനിതാ പോലീസ് ഇടപെട്ടാണ് തല്ലുകൂടിയ സ്ത്രീകളെ പിടിച്ചുമാറ്റിയത്.    ഇഷ്ടഡിസൈന്‍ കിട്ടാത്തതിന്‍റെ  പേരിലും സ്ത്രീകള്‍ അടിപിടി നടത്തി.

prp

Related posts

Leave a Reply

*