ഭാര്യയുടെ തലയറുത്ത് രാത്രി മുഴുവന്‍ മൃതദേഹത്തിനു കാവലിരുന്ന യുവാവ് പോലീസില്‍ കീഴടങ്ങി

തമിഴ്നാട്: തീര്‍ത്ഥയാത്രയ്ക്കിടെ നവവരന്‍ ഭാര്യയുടെ തലയറുത്തു, രാത്രി മുഴുവന്‍ തെരുവില്‍ മൃതദേഹത്തിനു കാവലിരുന്നു. തിരുനെല്‍വേലി പാളയംകോട്ടയില്‍ മുരുകേശന്‍റെ മകള്‍ വേലമ്മാള്‍ (21) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തിരുനെല്‍വേലി താഴയൂത്ത് തെങ്കലം പുതൂര്‍ തെക്ക് സ്ട്രീറ്റിലെ ബാലഗുരു (27) പോലീസില്‍ കീഴടങ്ങി.

പാളയംകോട്ട സെന്‍ട്രല്‍ ജയിലിലെ വാര്‍ഡറാണ് ബാലഗുരു. വേലമ്മാള്‍ നഴ്‌സും. ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് അഭിപ്രായവ്യത്യാസങ്ങളായി. വേലമ്മാളില്‍നിന്ന് അകലാന്‍ ബാലഗുരു ശ്രമിച്ചു. പക്ഷേ, വേലമ്മാളിന്‍റെ ബന്ധുക്കള്‍ വിട്ടില്ല. അങ്ങനെയാണ് അവരുടെ കല്യാണം നടന്നത്.

മേയ് 31ന് കുറുക്കുന്തുറ ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലഗുരുവിന്‍റെ ബന്ധുക്കള്‍ പങ്കെടുത്തിരുന്നില്ല. മധുവിധുവിനിടയില്‍ ഇരുവരും വീണ്ടും പിണങ്ങി. വേലമ്മാളുടെ വീട്ടുകാര്‍ ഇതേപ്പറ്റി പൊലീസില്‍ പരാതിയും നല്‍കി.

ഇതിനു പിന്നാലേയാണ് ബാലഗുരു നവവധുവിനെ വകവരുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ബാലഗുരു ഭാര്യയുമായി ബൈക്കില്‍ തിരുച്ചെന്തൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയി. നാഗര്‍കോവില്‍-തിരുനെല്‍വേലി ദേശീയപാതയിലെ പൊട്ടല്‍ ഭാഗത്തെ വയലില്‍ എത്തിയപ്പോള്‍, അരിവാള്‍ കൊണ്ട് വേലമ്മാളുടെ തലവെട്ടുകയായിരുന്നു.

prp

Related posts

Leave a Reply

*