സൗജന്യ റേഷന്‍ രണ്ടുമാസം കൂടി അനുവദിച്ചേക്കും

തിരുവനന്തപുരം:  പ്രളയബാധിതര്‍ക്ക് രണ്ട് മാസംകൂടി സൗജന്യറേഷന്‍ അനുവദിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍കൂടി സൗജന്യ റേഷന്‍ നല്‍കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് 89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 30,000ത്തോളം കഴിഞ്ഞമാസം വിതരണം ചെയ്തു. ബാക്കിയുള്ളവ രണ്ടുമാസങ്ങളിലായി വിതരണം ചെയ്യാമെന്നാണ് ഭക്ഷ്യവകുപ്പ് കരുതുന്നത്. പ്രളയം കണക്കിലെടുത്ത് കേന്ദ്രം 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണയും അനുവദിച്ചിരുന്നു. എന്നാല്‍ വന്‍ തോതില്‍ നിരക്കുവര്‍ധിപ്പിച്ചാണ് മണ്ണെണ്ണ അനുവദിച്ചത്.

റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ്: ഭക്ഷ്യമന്ത്രി

പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നും മന്ത്രി പറഞ്ഞു.

മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കും

തിരുവനന്തപുരം: മുന്‍ഗണനപട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍റെ നിര്‍ദേശം. തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത മുന്‍ഗണനാപട്ടികയിലുള്ളവരെ ഒഴിവാക്കി തൊട്ട് പിറകിലുള്ളവര്‍ പട്ടികയിലെത്തും. കേന്ദ്ര ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച്‌ സംസ്ഥാനത്ത് 1,54,80,042 പേര്‍ക്കാണ് സൗജന്യറേഷന് അര്‍ഹത. എന്നാല്‍, കേരളം തയാറാക്കിയ മുന്‍ഗണനാപട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹര്‍ കടന്നുകൂടിയതോടെ ഇവരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്. സംസ്ഥാന സര്‍ക്കാറിന്‍റെ കണക്കനുസരിച്ച്‌ സൗജന്യറേഷന് അര്‍ഹതയുള്ളവരില്‍ 80 ശതമാനം […]

പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഇന്നുമുതല്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായുള്ള അപേക്ഷ ഇന്നുമുതല്‍ സ്വീകരിക്കും. നാലുവര്‍ഷത്തിനു ശേഷമാണ് പുതിയ അപേക്ഷ സ്വീകരിക്കുന്നത്. അതിനാല്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ജില്ല-താലൂക്ക്, സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് പൂര്‍ണചുമതല. അപേക്ഷ ഫോറങ്ങളുടെ മാതൃക റേഷന്‍ ഡിപ്പോ, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. www.civilsupplieskerala.gov.in വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിലും സൗജന്യമായി ലഭിക്കും. എല്ലാ താലൂക്കിലും ഒരിടത്ത് അപേക്ഷ സ്വീകരിക്കും. […]

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷകര്‍ കുറയുന്നു

തിരുവനന്തപുരം: പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷകര്‍ കുറയുന്നു. അപേക്ഷ ക്ഷണിച്ച്‌ മൂന്നുദിവസം പിന്നിടുമ്പോള്‍ താലൂക്കുകളില്‍ അമ്പതോളം അപേക്ഷകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്. പ്രതിദിനം 100 ല്‍ അധികം പേര്‍ എത്തുന്നുണ്ടെങ്കിലും പതിനഞ്ചോളം പേരുടെ അപേക്ഷ മാത്രമേ സ്വീകരിക്കാനാവുന്നുള്ളൂ. നേരത്തെ, പുതുക്കാന്‍ കഴിയാത്തവരുടെയും താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവരുടെയും അപേക്ഷകളാണ് നിലവില്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന് ആളുകള്‍ കുറവാണ്. നേരത്തെ അവസരം നഷ്ടപ്പെട്ടവരില്‍ കൂടുതല്‍ പ്രവാസികളാണ്. അവരിപ്പോഴും പ്രവാസികള്‍ തന്നെയായതിനാല്‍ പുതുക്കാനാവില്ല. റേഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയതിനാല്‍ കാര്‍ഡ് കൊണ്ട് പ്രയോജനമില്ലെന്ന് കരുതുന്നവരാണ് […]

റേഷന്‍ കാര്‍ഡുകള്‍ ഒരേ നിറത്തിലാക്കാന്‍ തീരുമാനം

തിരുവനന്തപുരം: വ്യത്യസ്ത നിറത്തില്‍ നല്‍കിയിരുന്ന റേഷന്‍ കാര്‍ഡുകള്‍ മാറ്റി എല്ലാതരം കാര്‍ഡുകളും ഒരേ നിറത്തിലാക്കുന്നു. മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്ത നിറം നല്‍കി ദരിദ്രരെ സമൂഹത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തുന്നത് അഭികാമ്യമല്ലെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് ഒരേ നിറമാക്കുന്നത്. മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്. കഴിഞ്ഞ തവണ കാര്‍ഡുകള്‍ പുതുക്കി നല്‍കിയപ്പോഴാണ് ബിപിഎല്‍, എപിഎല്‍ വിഭാഗത്തിന് വ്യത്യസ്ത കാര്‍ഡുകള്‍ നല്‍കിയത്. വ്യത്യസ്ത നിറത്തിലെ കാര്‍ഡുകള്‍ ഒഴിവാക്കി ഒരേ നിറത്തിലുള്ള കാര്‍ഡ് നല്‍കി അതില്‍ ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്ന് […]