മധുവിന്‍റെയും അവന്‍ അനുഭവിച്ച വിശപ്പിന്‍റെയും കണ്ണീരോർമ്മകൾക്ക് ഇന്ന് ഒരു വയസ്

പാലക്കാട്: മനുഷ്യ മനഃസാക്ഷിയെ അഗാധ ദുഃഖത്തിലേക്കു തള്ളിവിട്ട അട്ടപ്പാടിയിലെ ആള്‍ക്കൂട്ടക്കൊലയ്ക്കു ഇന്നു ഒരു വര്‍ഷം. 2018 ഫെബ്രുവരി 22 നായിരുന്നു മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആദിവാസി യുവാവ് മുക്കാലി കടുകമണ്ണ ഊരിലെ മധു (27) ക്രൂരമായി മർദ്ദനമേറ്റ് മരണത്തിനു കീഴടങ്ങിയത്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ഒരു കൂട്ടർ ചേർന്ന് മർദ്ദിച്ചു. ഒടുവിൽ മർദ്ദിച്ചവർ തന്നെ പോലീസിനു കൈമാറുകയായിരുന്നു. എന്നാൽ പോലീസ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മധുവിന്‍റെ മരണം സംഭവിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധുവിന്‍റെ മരണം ലോകമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റതിനു പുറമെ […]

അട്ടപ്പാടി മധു കേസ്: 16 പ്രതികള്‍ക്കും ജാമ്യം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികള്‍ക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, പാലക്കാട് ജില്ലാ വിട്ടു പോവരുത്, മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് കോടതി നിര്‍ദ്ദേശിക്കുന്ന ഉപാധികള്‍. മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍ (34), കല്‍കണ്ടി കുന്നത്ത് അനീഷ് […]

മധുവിന്‍റെ കൊലപാതകം: കേസന്വേഷണത്തില്‍ അതൃപ്തിയെന്ന് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിര്‍ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ഹൈക്കോടതി. പ്രാഥമികാന്വേഷണത്തില്‍ ആരോപിതരായവരെ പ്രതി ചേര്‍ത്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസിനോട് രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം, കേസ് വെളളിയാഴ്ച വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരില്‍ 22നാണ് മുക്കാലി കുടുകുമണ്ണ ഊരിലെ മല്ലിമല്ലന്‍ ദമ്പതികളുടെ മകന്‍ മധുവിനെ ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടില്‍നിന്നു പിടികൂടി കെട്ടിയിട്ടു മര്‍ദിച്ചത്. തുടര്‍ന്ന് പോലീസ് […]