സുജ്വാന്‍ ഭീകരാക്രമത്തില്‍ പരുക്കേറ്റ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ശ്രീനഗര്‍: സുജ്വാന്‍ ഭീകരാക്രമത്തില്‍ പരുക്കേറ്റ ഗര്‍ഭിണിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. റൈഫില്‍ മാനായ നസീര്‍ അഹ്മദിന്‍റെ ഭാര്യക്കായിരുന്ന ഭീകരരുടെ വെടിയേറ്റത്. ഈ സമയം യുവതി 28 ആഴ്ച ഗര്‍ഭിണിയായിരുന്നു.

പിറകില്‍ പരിക്കേറ്റ യുവതിയെ ഹെലികോപ്റ്ററില്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിന് 2.5 കിലോ ഭാരമുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  ഗുരുതര പരിക്കേറ്റ യുവതിക്ക് അടിയന്തര സിസേറിയന്‍ നടത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞും മാതാവും സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് സൈനികക്യാമ്ബിന് നേരെ ഭീകരാക്രമണം ഉണ്ടായത്. സൈനികക്വാര്‍ട്ടേഴ്സ് വളപ്പിലേക്ക് അതിക്രമിച്ച്‌ കടന്ന ജെയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ സൈനികര്‍ക്കും കുടംബാംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സൈനികര്‍ തത്ക്ഷണം മരിച്ചു. പ്രദേശവാസി ഉള്‍പ്പെടെ ഏഴോളം പേര്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റിരുന്ന പ്രദേശവാസിയും ഇന്നലെ മരണപ്പെട്ടതോടെ ഭീകരാക്രമണത്തില്‍ മൊത്തം മരണസംഖ്യം ആറായി.

 

 

 

 

prp

Related posts

Leave a Reply

*