പത്തനംതിട്ട: സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിെന്റ െകാലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണം എന്തെന്നതില്‍ അവ്യക്തത തുടരുന്നു.
അതേസമയം കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായിട്ടുണ്ട്. തിരുവല്ലക്കടുത്ത്് കുറ്റപ്പുഴയിലെ ലോഡ്ജില്‍ രണ്ട് ദിവസം തങ്ങിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
സംഘ്പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകനായ ജിഷ്ണുവിെന്റ അമ്മയുടെ ജോലി കളയിക്കാന്‍ സന്ദീപ് ശ്രമിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇതിെന്റ ൈവരാഗ്യമാണോ കൊലക്ക് പിന്നിലെന്നാണ് പരിശോധിക്കുന്നത്. എന്നാല്‍, ഇങ്ങനെ ഒരു തര്‍ക്കമുള്ളതായി അറിയില്ലെന്നാണ് തിരുവല്ലയിലെ സി.പി.എം നേതാക്കള്‍ പറയുന്നത്.
ജിഷ്ണു നേരത്തേ മുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. മേഖലയിലുണ്ടാകുന്ന പല കേസുകളിലും ജിഷ്ണുവിനെ പ്രതിയാക്കാന്‍ സന്ദീപ് ശ്രമിച്ചിരുന്നതായി ചിലര്‍ പറയുന്നു. പ്രതികളെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യും.
അറസ്റ്റിലായ പ്രതികള്‍
സി.പി.എം പ്രവര്‍ത്തകര്‍ ഒത്തുചേരാറുള്ളത് ചാത്തങ്കരിയിലെ പെട്ടിക്കടയിലാണ്. രണ്ട് ബൈക്കുകളിലായാണ് പ്രതികള്‍ സ്ഥലത്ത് എത്തിയതെന്ന് പെട്ടിക്കട വ്യാപാരി പറഞ്ഞു. സംഘം വെറുതെ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു.
എന്നിട്ട് തെന്റ കടയിലെ ഒന്ന് രണ്ട് മിഠായി ഭരണികള്‍ തല്ലിപ്പൊട്ടിച്ചു. സന്ദീപിനും രാജേഷിനുമൊക്കെ നീ ഇവിടെ ഇരിക്കാന്‍ ഇടംനല്‍കുമല്ലേടാ എന്നും ചോദിച്ചു. എല്ലാവരുടെ ൈകയിലും ആയുധങ്ങളുണ്ടായിരുന്നു. വടിവാള്‍ അടക്കം ഷര്‍ട്ടിന് ഇടയിലൂടെ കാണാമായിരുന്നു. പിച്ചാത്തിക്കാണ് ഭരണികള്‍ തല്ലിപ്പൊട്ടിച്ചത്. കടമുക്കില്‍ ഈസമയം നിരവധിപേര്‍ നില്‍പുണ്ടായിരുന്നു. എല്ലാവരും ഭയന്നുപോയി. ഇവര്‍ സന്ദീപിനെ തിരക്കിയാണ് കടയിലെത്തിയതെന്ന് സംഭവശേഷമാണ് മനസ്സിലായതെന്നും വ്യാപാരി പറഞ്ഞു.
പൊലീസ് വാദം തള്ളി സി.പി.എം
സി.പി.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന സംഭവത്തില്‍ പൊലീസ് വാദം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നടന്നത് ക്രൂരമായ കൊലപാതകമാണ്. ജനകീയ നേതാവായിരുന്ന സന്ദീപിനെ അരുംകൊല ചെയ്തത് ആസൂത്രിതമായാണ്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘമാണ്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന പൊലീസ് വാദം അദ്ദേഹം തള്ളി.
അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്ബ് പൊലീസ് അത്തരമൊരു നിരീക്ഷണം എങ്ങനെ നടത്തിയെന്നത് പരിശോധിക്കേണ്ടതാണ്. 2016ന് ശേഷം 20 സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 15 േപരെയും കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്-ബി.ജെ.പിക്കാരാണ്. 588 സി.പി.എം പ്രവര്‍ത്തകരാണ് വിവിധ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ടത്. ഇതില്‍ 215 പേരെ കൊലപ്പെടുത്തിയതും ബി.ജെ.പിക്കാരാണ്. അവര്‍ ഏത് കൊലപാതകമാണ് സമ്മതിച്ചിട്ടുള്ളത്. മഹാത്മ ഗാന്ധിയെ കൊന്നതുപോലും അവര്‍ സമ്മതിച്ചിട്ടുണ്ടോ?
കൊലക്ക് ബദല്‍ കൊല എന്നത് സി.പി.എം സമീപനമല്ല. കൊലയാളികളെ അമര്‍ച്ച ചെയ്യാനും മാറ്റിനിര്‍ത്താനും ജനം രംഗത്തുവരണം. ദിവസങ്ങളായി ആര്‍.എസ്.എസും എസ്.ഡി.പി.ഐയും വിവിധ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനാണ് അവരുടെ ശ്രമം. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.
വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണ്. അതിെന്റ ഭാഗമാണ് കെ റെയിലിനെതിരായ സമരം. ആരെയും കണ്ണീര്‍ കുടിപ്പിച്ച് പദ്ധതി നടപ്പാക്കില്ല. പ്രശ്നങ്ങള്‍ ചുണ്ടിക്കാണിക്കുന്നതിന് പകരം ഏത് പദ്ധതിയെയും കണ്ണടച്ച് എതിര്‍ക്കുകയാണ് പ്രതിപക്ഷം. വഖഫ് ബോര്‍ഡ് നിയമനത്തില്‍ മുസ്ലിം സംഘടനകളുടെ ആശങ്ക ഒഴിവാക്കുമെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പെരിയ ഇരട്ടക്കൊലക്കേസില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ കണ്ടെത്തി ചിലരെ പ്രതിയാക്കാനാണ് സി.ബി.ഐ ശ്രമം. നിരപരാധികളെ പ്രതിയാക്കിയാല്‍ അവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ േപാരായ്മയുണ്ടായെങ്കില് സി.ബി.ഐ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും കോടിയേരി പറഞ്ഞു.