മലയാളികളുടെ ഇഷ്ട താരമായിരുന്നു സംവൃത സുനിൽ. നാടൻ ഭംഗി എന്ന മലയാളി സങ്കൽപ്പത്തിനൊപ്പംമലയാളി പ്രേക്ഷകർ എന്നും സംവൃതയുടെ പേരും ചേർത്തുവെച്ചു. രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.
വിവാഹത്തോടെ സിനിമ അഭിനയത്തോട് വിട പറഞ്ഞ സംവൃത ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സംവൃതയുടെ ഇത്തവണത്തെ മടങ്ങി വരവ് പക്ഷെ സിനിമയിലേക്ക് അല്ല. തന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയ സംവിധായകരിലൊരാളായ ലാല്‍ ജോസ് അദ്ദേഹത്തിന്‍റെ പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന റിയാലിറ്റി ഷോ നായികാ നായകനിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
വിജയകരമായി മുന്നേറുകയാണ് ഈ പരിപാടി. താരത്തിന്‍റെ തിരിച്ചുവരവില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. പതിവ് പോലെ നാടന്‍ കോലമല്ല മുടിയൊക്കെ മുറിച്ച് മോഡേണായാണ് ഇത്തവണ താരമെത്തിയത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനെയും മകനെയും നോക്കി കുടുംബ കാര്യങ്ങളുമായി കഴിയണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. അഖിലിനൊപ്പം വിദേശത്തേക്ക് പോയപ്പോള്‍ പ്രധാന പണിയും ഇതായിരുന്നുവെന്ന് താരം പറയുന്നു.
എട്ട് വര്‍ഷം സിനിമയില്‍ അഭിനയിച്ചിരുന്നു. ഒരിക്കല്‍പ്പോലും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങളെക്കുറിച്ച് പല താരങ്ങളും വെളിപ്പെടുത്തല്‍ നടത്തുന്നതിനിടയിലാണ് താരം തന്‍റെ അനുഭവം വ്യക്തമാക്കിയത്.
മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചും കേസുകളെക്കുറിച്ചുമൊക്കെ അറിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ധാരണയും വ്യക്തമായ അഭിപ്രായവും തനിക്കുണ്ടെന്നും താരം പറയുന്നു. പക്ഷേ അതേക്കുറിച്ച് വെളിപ്പെടുത്താനുള്ള സമയമാണ് ഇപ്പോളത്തേതെന്ന് തോന്നുന്നില്ലെന്നും സംവൃത പറയുന്നു.
സിനിമയിൽ എനിക്ക് സുഹൃത്തുക്കൾ ചുരുക്കമാണ്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ജയസൂര്യ, പൃഥ്വി, ഇന്ദ്രേട്ടൻ, നരേയ്ൻ.. ഞങ്ങൾ അഞ്ചുപേരും കൂടി ജയേട്ടന്‍റെ വീട്ടിൽ കൂടി. എന്‍റെ കല്യാണത്തിന് ഇവർക്കെല്ലാം എത്താൻ പറ്റീല്ല. എന്‍റെ കുട്ടിയെ അവരും അവരുടെ കുട്ടികളെ ഞാനും കണ്ടിട്ടില്ല.
അങ്ങനെ പ്ലാൻ ചെയ്തു വിത് ഫാമിലി ഞങ്ങൾ ഒന്നിച്ച് ആഘോഷിച്ചു. മീര ഇടയ്ക്കു മെസ്സേജ് ചെയ്യും. മംമ്ത ഇടയ്ക്കു വിളിക്കുകയും വരികയും ചെയ്യാറുണ്ട്”, സംവൃത പറയുന്നു.