ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. റിട്ട് ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും കോടതി പരിഗണിക്കും. തുറന്ന കോടതിയില്‍ നവംബര്‍ 13 ഉച്ചയ്ക്ക് മൂന്നിനാണ് വാദം കേള്‍ക്കുക.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ചാണ് ഇത് സംബന്ധിച്ചു കാര്യം അറിയിച്ചത്.
ശബരിമലയിലെ വിധിക്കെതിരെ 19 ഹര്‍ജികളും, 2 റിട്ട് ഹര്‍ജികളും നിലവിലുണ്ട്.

