മണ്ഡലകാലം അവസാനിച്ചു; മകരവിളക്കിനായി 30ന് നട തുറക്കും

പത്തനംതിട്ട: നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് ഒടുവില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി ശബരിമല നടയടച്ചു. പതിനായിരങ്ങളാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയ്ക്ക് ദര്‍ശനം തേടി സന്നിധാനത്തെത്തിയത്.

അയ്യപ്പ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന തങ്ക അങ്കി അഴിച്ചുമാറ്റി പുഷ്പാഭിഷേകം നടന്നു. തുടര്‍ന്ന് അത്താഴപൂജ. അതിന് ശേഷം മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി. ജപമാലയും വടിയും അണിയിച്ച് അയ്യപ്പനെ ധ്യാനനിരതനാക്കി. തുടര്‍ന്ന് ശ്രീകോവിലില്‍ മേല്‍ശാന്തിയും പരികര്‍മ്മികളും ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കി നടയടച്ചു.
ഈമാസം 30ന് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.

ശരണമന്ത്രങ്ങള്‍ മുഴങ്ങുന്ന സന്നിധാനത്ത് മണ്ഡലകാലത്തിന്‍റെ അവസാന നാളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ നട തുറന്നതുമുതല്‍ ആയിരങ്ങള്‍ പൊന്നമ്പല വാസനെ ഒരുനോക്കു കാണാനെത്തി. സന്നിധാനത്ത് ഭക്തര്‍ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് ഒരുക്കിയത്. പ്രളയം മൂലം പമ്പ ആകെ തകര്‍ന്നതോടെ നിലയ്ക്കലില്‍ ആയിരുന്നു ബേസ് ക്യാമ്പായി തീരുമാനിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നിലയ്ക്കലില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കി.

prp

Related posts

Leave a Reply

*