പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടവാങ്ങിയത് ഇന്നും മലയാളികള്‍ക്ക് വിശ്വിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇതിനിടെ ബാലഭാസ്‌കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്‍പ് ബാലഭാസ്‌കര്‍ ഏറ്റെടുത്ത സംഗീത നിശ ഏറ്റെടുത്ത ശബരീഷ് പ്രഭാകറിനെതിരെ രൂക്ഷവിമര്‍ശനങ്ങളും വിവാദ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രൂക്ഷ വിമര്‍ശനം വന്നതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശബരീഷ് വിശദീകരണവുമായി രംഗത്തെത്തിയത്. ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. ഈ സംഗീത നിശ ഞാന്‍ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പരിപാടി ഏറ്റെടുത്തതെന്ന് ശബരീഷ് പറയുന്നു.
അതേസമയം കാശിനു വേണ്ടിയാണു താൻ ഏറ്റെടുത്തതെന്നു ക്രൂശിക്കുന്നവർ ഈ കാര്യം അറിയുക ആ പരിപാടി ബാലു ചേട്ടന്‍ ഏറ്റെടുത്തത് പ്രതിഫലം വാങ്ങാതെ ആയിരുന്നു. കേരളത്തിലെയും കുടകിലെയും പ്രളയക്കെടുതി അതിജീവിക്കാന്‍ പണം സമാഹരിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയാണ് അത്.