റിയല്‍ എസ്റ്റേറ്റ് മേഖല ശക്തിയാര്‍ജിക്കുന്നു

ദോഹ: പ്രതിസന്ധികള്‍ക്കുശേഷം ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വിപണി കരുത്താര്‍ജിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം 8200 താമസ യൂനിറ്റുകള്‍ വില്‍പനക്കായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ലുസൈല്‍, വെസ്റ്റ്ബേ, പേള്‍ ഖത്തര്‍ മേഖലകളിലാണ് കൂടുതല്‍ താമസ യൂനിറ്റുകളും വരുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 530 യൂനിറ്റുകളാണ് പുതുതായി വന്നതെന്നും ആകെ 303015 യൂനിറ്റുകളാണുണ്ടായിരുന്നതെന്നും പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സിയായ വാല്യൂസ്റ്റാര്‍ട്ട് കമ്ബനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ വര്‍ഷം രണ്ടാംപാദത്തില്‍ രാജ്യത്തെ ജനസംഖ്യയില്‍ വര്‍ധനയുണ്ടാകുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഉണര്‍വ് രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം, പ്രതിസന്ധികള്‍ക്കുശേഷം ഖത്തര്‍ സാമ്ബത്തിക മേഖലയില്‍ വര്‍ധനയുണ്ടാകുമെന്നു തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ സാമ്ബത്തിക മേഖലയില്‍ 2.5 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയനിധി നേരേത്ത വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചത്ര ഇടിവ് സംഭവിച്ചിട്ടില്ലെന്നും ഈ വര്‍ഷത്തോടെ ഖത്തറിെന്‍റ ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖല തിരികെയെത്തുമെന്നും വാല്യൂസ്റ്റാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദി പ്ലാസ ദോഹ, കതാറ ടവേഴ്സ്, വാല്‍ഡോര്‍ഫ് അസ്റ്റോറിയ, സുലല്‍ വെല്‍നസ് റിസോര്‍ട്ട്, സല്‍വ ബീച്ച്‌ റിസോര്‍ട്ട്, ജൗരി മുര്‍വാബ് ഹോട്ടല്‍, സ്റ്റെയിഗന്‍ബര്‍ഗ് ഹോട്ടല്‍, ബന്‍യന്‍ ട്രീ ദോഹ, ജെ ഡബ്ല്യൂ മാരിയറ്റ് ഹോട്ടല്‍ തുടങ്ങിയവയാണ് വരാനിരിക്കുന്ന പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി േപ്രാജക്ടുകള്‍. കൂടാതെ വിവിധ മാളുകളും ഈ വര്‍ഷം അവസാനത്തോടെയായിട്ടും അടുത്ത വര്‍ഷമാദ്യത്തിലും തുറക്കാനിരിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച വെല്ലുവിളികള്‍ ധൈര്യസമേതം നേരിട്ട നിര്‍മാണ മേഖലയും പുതിയ ഉണര്‍വിലാണ്.

കോവിഡിനെ തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ കാരണം 2020ലുടനീളം നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നെങ്കിലും പുതുവര്‍ഷത്തില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ വലിയ പുരോഗതിയാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തോടെയാണ് ഖത്തറിലെ നിര്‍മാണ മേഖല തിരിച്ചുവരാന്‍ തുടങ്ങിയത്. ഡിസംബറില്‍ മാത്രം 972 പുതിയ കെട്ടിടാനുമതികളാണ് അധികൃതര്‍ നല്‍കിയത്. 2020ലെ ഉയര്‍ന്ന കണക്കുകളാണിത്.

2020 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളടങ്ങിയ അവസാന പാദത്തിലായിരുന്നു കൂടുതല്‍ കെട്ടിട നിര്‍മാണ അനുമതികള്‍ അനുവദിച്ചു നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തില്‍ ആകെ 2465 കെട്ടിട അനുമതികളാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നല്‍കിയത്. കഴിഞ്ഞവര്‍ഷം ആകെ നല്‍കിയ കെട്ടിട നിര്‍മാണ അനുമതികളുടെ എണ്ണം 7805 ആയിരുന്നു. നിര്‍മാണ മേഖലയില്‍ വീണ്ടും ഉണര്‍വുണ്ടായിട്ടുണ്ടെന്നും മഹാമാരിക്ക് മുമ്ബുണ്ടായിരുന്ന സാഹചര്യത്തിലേക്ക് മേഖല മാറിത്തുടങ്ങിയിട്ടുണ്ടെന്നും നിര്‍മാണ കമ്ബനികളും പറയുന്നു.

പല കമ്ബനികളും പുതിയ നിര്‍മാണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. നിര്‍മാണ തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടെയും ആവശ്യം വര്‍ധിച്ചുവരുകയാണ്. രാജ്യത്ത് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏപ്രില്‍, േമയ് മാസത്തോടെ നിര്‍മാണ മേഖല കുത്തനെ ഇടിയുകയായിരുന്നു.

prp

Leave a Reply

*