സംസ്‌ഥാനത്ത്‌ 27 ശതമാനം മഴകുറഞ്ഞു; ഇനി ശക്തിപ്പെടും

തൃശൂര്‍: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 27 ശതമാനം മഴക്കുറവ്. തുടക്കത്തില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും തുടര്‍ച്ചയായി നാലു ദിവസത്തോളം മഴ കുറഞ്ഞതാണ് കാരണം. മെയ് 29 ന് മഴ തുടങ്ങിയെങ്കിലും ജൂണ്‍ ഒന്നു മുതലുള്ള മഴയേ കാലവര്‍ഷത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ ഏഴുവരെ ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയപ്പോള്‍ മറ്റ് എട്ടു ജില്ലകളിലും ശരാശരിയേക്കാള്‍ മഴ കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തി.

വിവിധ ജില്ലകളില്‍ ഒരാഴ്ചയില്‍ കിട്ടിയ മഴ, കിട്ടേണ്ട മഴ, ശരാശരി എന്നിവ യഥാക്രമം : ആലപ്പുഴ- 148 മില്ലീമീറ്റര്‍, 119 മില്ലീമീറ്റര്‍ (34 ശതമാനം കൂടുതല്‍), കൊല്ലം- 88, 86 (3 ശതമാനം കൂടുതല്‍), കോട്ടയം- 151, 115 (31 ശതമാനം കൂടുതല്‍), തിരുവനന്തപുരം- 112, 73 (53 ശതമാനം കൂടുതല്‍), കണ്ണൂര്‍- 54, 118 (55 ശതമാനം കുറവ്), എറണാകുളം- 88, 122 (28 ശതമാനം കുറവ്), ഇടുക്കി- 37, 92 (60 ശതമാനം കുറവ്), കാസര്‍കോട്- 93, 148 (37 ശതമാനം കുറവ്), കോഴിക്കോട്-61, 143 (58 ശതമാനം കുറവ്), മലപ്പുറം- 73, 95 (24 ശതമാനം കുറവ്), പാലക്കാട്- 40, 60 (32 ശതമാനം കുറവ്), പത്തനംതിട്ട- 94, 95 (ഒരു ശതമാനം കുറവ്),വയനാട്- 24, 74 (67 ശതമാനം കുറവ്), തൃശൂര്‍- 68, 115 (41 ശതമാനം കുറവ്).

വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടുന്ന അന്തരീക്ഷ ഘടകങ്ങളാണുള്ളതെന്ന് കാലാവസ്ഥാ ഗവേഷകര്‍ വ്യക്തമാക്കി.ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലായി കാലവര്‍ഷത്തില്‍ 1928 മില്ലീമീറ്റര്‍ ശരാശരി മഴ ലഭിക്കണം. കഴിഞ്ഞ വര്‍ഷം ശരാശരിക്കടുത്തു കിട്ടിയിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടേണ്ട മാസമാണ് ജൂണ്‍-680 മില്ലീമീറ്റര്‍, ജൂലൈയില്‍ 635, ആഗസ്തില്‍ 377, സെപ്തംബറില്‍ 228 മില്ലീമീറ്ററും ശരാശരി മഴ കിട്ടണം. ഇക്കുറി ശരാശരിയില്‍ കുറയാത്ത മഴ കിട്ടുമെന്നാണ് കാലവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

prp

Related posts

Leave a Reply

*