ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്ത്രം മാറ്റുന്ന രീതിയിലാണ് റിസർവ് ബാങ്ക് നയങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് റദ്ദാക്കിയതിന് പിന്നാലെ ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ച വിവിധ നയങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് റിസർവ് ബാങ്കിനെ രാഹുൽ രൂക്ഷമായി വിമര്‍ശിച്ചത്.
അയ്യായിരം രൂപയിൽ കൂടുതലുള്ള നിക്ഷേപം ഈ മാസം 30 വരെ ഇനി ഒറ്റത്തവണ മാത്രമേ അനുവദിക്കുകയുള്ളൂ, കൂടാതെ നോട്ടുകൾ നിക്ഷേപിക്കാൻ വൈകിയതിന് കാരണമെന്താണെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്നാണ് പുതിയ നിര്‍ദ്ദേശം. ആർബിഐ പുറത്തിറക്കിയ ഈ പുതിയ ഉത്തരവിനെ ആധാരമാക്കിയാണ് രാഹുൽ രംഗത്തെത്തിയത്.