ആദ്യരാത്രിയില്‍ ജാതി സഭ കൂടി വധുവിന്‍റെ കന്യകാത്വ പരിശോധന; തടഞ്ഞ യുവാക്കള്‍ക്ക് മര്‍ദ്ദനം

പൂനെ:  വിവാഹത്തിന്‍റെ ആദ്യ രാത്രിയില്‍ ജാതി സഭ കൂടി വധുവിന്‍റെ കന്യകാത്വ പരിശോധന. കഞ്ചര്‍ ഭട്ട് സമുദായത്തിലെ ജാതി സഭയുടെ ഈ ദുരാചാരത്തിനെതിരെ പ്രതികരിച്ച യുവാക്കള്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമര്‍ദനം. ഞായറാഴ്ച രാത്രിയോടെയാണ് ആള്‍കൂട്ടം യുവാക്കള്‍ക്ക് നേരെ തിരിഞ്ഞത്.

ആദ്യരാത്രിയില്‍ കന്യകാത്വ പരിശോധന നടത്തുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പായ സ്റ്റോപ്പ് വി റിക്ച്വലിലെ അംഗങ്ങള്‍ക്കെതിരെയാണ് ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം. കഞ്ചര്‍ഭട്ട് എന്ന സമുദായത്തിലെ യുവാക്കള്‍ തന്നെയാണ് സ്വ സമുദായത്തിലെ ആചാരത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.

ഞാറാഴ്ച നടന്ന വിവാഹത്തില്‍ രാത്രി ഒന്‍പത് മണിയോടെയായിരുന്നു ജാതി സഭ കൂടിയത്. വധു വരന്‍മാരില്‍ നിന്നും പണം പിരിച്ചതിന് ശേഷം കന്യകാത്വ പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. സമുദായത്തില്‍ തുടര്‍ന്ന് വരുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് തങ്ങളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവാക്കളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ രണ്ട് പേരെ പിടികൂടിയിട്ടുണ്ടെന്നും 40 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വര്‍ഗീയ ലഹള, മനപ്പൂര്‍വമായി പരിക്കേല്‍പ്പിക്കുക, നിയമവിരുദ്ധമായി സമ്മേളിക്കുക എന്നീ ഐ.പി.സി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*