പുണെയിലെ ഹിൻജാവാദിയിലെ രാജീവ് ഗാന്ധി ഇൻഫോടെക്ക്പാർക്കിലെ ഇന്‍ഫോസിസ് ഓഫിസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) മരിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന്‍ കാണാതായ അസംകാരനായ സുരക്ഷാ ജീവനക്കാരന്‍ ബാബെൻ സൈക്യയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തില്‍ കംപ്യൂട്ടര്‍ വയര്‍ മുറുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകം നടന്ന സമയത്ത് ബാബെൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇയാൾ ഓഫിസിനുള്ളിൽ പ്രവേശിച്ചതിന് തെളിവും ലഭിച്ചിട്ടുണ്ട്.