ദേവിയെ ‘വെറൈറ്റി’ക്ക് ചുരിദാര്‍ അണിയിച്ച പൂജാരിമാരുടെ പണി പോയി

ചെന്നൈ: നാഗപട്ടണം ജില്ലയിലുള്ള മയിലാടു തുറയിലെ മയൂരനാഥ സ്വാമി ക്ഷേത്രത്തില്‍ ദേവീപ്രതിഷ്ഠയില്‍ പൂജാരിമാര്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ചു.  ക്ഷേത്രത്തിലെ അഭയാംബിക ദേവിയുടെ വിഗ്രഹത്തിലാണ് പൂജാരി ചുരിദാര്‍ ധരിപ്പിച്ചത്. ആചാരങ്ങള്‍ക്കു വിരുദ്ധമായി ചുരിദാര്‍ അണിയിപ്പിച്ചതിന് പൂജാരിമാരെ ക്ഷേത്രത്തില്‍നിന്നു പുറത്താക്കി.

ഒട്ടെറെ തീര്‍ഥാടകരെത്തുന്ന അമ്പലമാണ് മയൂരനാഥ സ്വാമി ക്ഷേത്രം. അഭയപ്രധാംബിക, അഭയാംബിക, അഞ്ജാളനായകി, അഞ്ജലി തുടങ്ങിയ പേരുകളിലാണ് ഇവിടുട്ടെ ദേവി അറിയപ്പെടുന്നത്.  ആയിരത്തില്‍ അധികം വര്‍ഷം പഴക്കമുള്ളതാണ് ഇവിടുത്തെ വിഗ്രഹം.  ഇവിടുത്തെ പ്രധാനപ്പെട്ട ചടങ്ങാണ് തായ്. ഈ അവസരത്തിലാണ് ദേവീപ്രതിഷ്ഠയെ ചുരിദാറിട്ട് അലങ്കരിച്ചത്. ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ കല്യാണസുന്ദരം ഗുരുക്കളുടെ മകനും പൂജാരിയുമായ രാജാ ഗുരുക്കള്‍ ആണ് ചുരിദാര്‍ അണിയിച്ചത്.

 

 

ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പിതാവായ പ്രധാനപൂജാരി കല്യാണസുന്ദരം ഗുരുക്കളെ സഹായിക്കാന്‍ മകനായ രാജ ഗുരുക്കള്‍ ക്ഷേത്രത്തില്‍ എത്തിയത്. വെള്ളിയാഴ്ചകളിലെ വിശിഷ്ടമായ ചന്ദനം ചാര്‍ത്തല്‍ പൂജയുടെ ഭാഗമായി സാധാരണ ചെയ്യുന്ന സാരി അലങ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഗല്‍റ്റര്‍ ഉപയോഗിച്ച്‌ ചുരിദാര്‍ രൂപമാണ് രാജ  നല്‍കിയത്.

ഇയാള്‍ തന്നെ വിഗ്രഹത്തിന്‍റെ ചിത്രമെടുത്ത് വാട്സാപ്പില്‍ ഇടുകയും ചെയ്തു. ഇതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. ഫോട്ടോ വൈറലായതോടെ ഭക്തര്‍ അന്വേഷണം നടത്തുകയും, തുടര്‍ന്ന് രാജയേയും കല്യാണ സുന്ദരത്തേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയുമായിരുന്നു.

 

Image result for മയൂരനാഥസ്വാമി ക്ഷേത്രം

 

 

prp

Related posts

Leave a Reply

*