ഇ. ശ്രീധരനെ ആരും ഓടിച്ചിട്ടില്ലെന്നും ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.  പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ .ശ്രീധരനെ അനാദരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്‍റെ കത്ത് കിട്ടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ. ശ്രീധരന്‍ ഉദ്ദേശിക്കുന്ന അത്ര വേഗത്തില്‍ സര്‍ക്കാരിനു നീങ്ങാന്‍ സാധിക്കുന്നില്ലെന്നും. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിര്‍മ്മാണം തുടങ്ങിയാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാടെന്നും തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരന്‍ ആവശ്യപ്പെട്ടപ്പോള്‍ കാണാന്‍ കഴിയാതിരുന്നതെന്നും പിണറായി പറഞ്ഞു. കൂടാതെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അനുമതിയും സാമ്പത്തിക സഹായവും ആവശ്യമാണെന്നും, ശ്രീധരന്‍റെ വൈദഗ്ധ്യം ആരും ചോദ്യം ചെയ്യുന്നില്ലെന്നും, ശ്രീധരന്‍ കാണിക്കുന്ന ധൃതി കേരളത്തിന് കാണിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍ക്കാര്‍ ലൈറ്റ്മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് ഇടത് സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന ഔദ്യോഗിക വിശദീകരണവുമായി ഡി.എം.ആര്‍.സി രംഗത്തെത്തിയത്.

 

 

prp

Related posts

Leave a Reply

*