പാര്‍ക്കിങ്ങ് തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം: നവ്ജ്യോത്സിങ് സിദ്ദുവിന് പിഴ ശിക്ഷ

ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ പഞ്ചാബ് മന്ത്രി നവ്ജ്യോത്സിങ് സിദ്ദുവിന് പിഴ ശിക്ഷ. 323ാം വകുപ്പ് പ്രകാരം മുറിവേല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ അപകടത്തിനാണ് ശിക്ഷ വിധിച്ചത്.

1000 രൂപ പിഴയടക്കാനാണ് സുപ്രീംകോടതി വിധിച്ചത്. സിദ്ദുവിനെതിരെ ചുമത്തിയിരുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ഒഴിവാക്കി. ഇതോടെ സിദ്ദുവിന് ജയിലില്‍ പോകേണ്ടി വരില്ല. മന്ത്രിസഭയില്‍ തുടരാനും സാധിക്കും. കേസില്‍ ശിക്ഷിച്ച ഹഞ്ചാബ്, ഹരിയാന ഹൈകോടതിവിധിക്കെതിരെ സിദ്ദു നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

30 വര്‍ഷം മുമ്പ് 1988 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്യാലയില്‍ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് സിദ്ദുവും ഗുര്‍നാം സിങ്ങ് എന്ന 65കാരനുമായി തര്‍ക്കമുണ്ടാകുകയും തര്‍ക്കത്തിനിടെ ദേഷ്യം മൂത്ത സിദ്ദു എതിരാളിയുടെ തലക്കടിക്കുകയുമായിരുന്നു. സംഭവശേഷം സിദ്ദു സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ വെച്ച്‌ ഗുര്‍നാം സിങ് മരിച്ചു.

കേസില്‍ സിദ്ദു കുറ്റക്കാരനാണെന്ന് 2006ല്‍ ഹൈക്കോടതി കണ്ടെത്തി ശിക്ഷിച്ചു. മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ഹൈകോടതി വിധിച്ചത്. തുടര്‍ന്ന് എം.പി സ്ഥാനം രാജിവെച്ച്‌ അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അടുത്ത വര്‍ഷം  കോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

prp

Related posts

Leave a Reply

*