ഓഖി; കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും കൊച്ചിയില്‍ തിരച്ചില്‍ തുടരുന്നു. നേവിയുടേയും തീരദേശ സേനയുടേയും കപ്പലുകളാണ് തിരച്ചില്‍ നടത്തിവരുന്നത്. 128 പേരെ രക്ഷപ്പെടുത്തിയതുള്‍പ്പടെ 1200 പേരാണ് ഇതിനകം കൊച്ചിയില്‍ തിരിച്ചെത്തിയത്. 12 പേരെയാണ് ഇന്നലെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചത്. 97 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രയിലും തമിഴ്നാട്ടിലും ഒഡിഷയിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ഞായറാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

       കടല്‍ക്ഷോഭത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച്‌ വിവരങ്ങള്‍ ശേഖരിക്കും. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ എസ്റ്റിമേറ്റ് തയാറാക്കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.

അതേ സമയം ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ദുരിതം വിതച്ച കടലോര മേഖലയ്ക്ക് ആശ്വാസം പകരുന്ന സമഗ്ര സഹായ പാക്കേജ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കാക്കനാട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഈ മാസം 10,11 തീയതികളില്‍ ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് പാക്കേജ് സമര്‍പ്പിക്കാനാണ് തീരുമാനം.

prp

Related posts

Leave a Reply

*