നിര്‍ഭയ കേസില്‍ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കില്ല; വിനയ് ശര്‍മ്മയും ദയാഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസില്‍ വധശിക്ഷ വീണ്ടും നീളുമെന്ന് ഉറപ്പായി. പ്രതികള്‍ക്ക് മരണ വാറണ്ടില്‍ ഫെബ്രുവരി ഒന്നിന് വധശിക്ഷ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു എങ്കിലും പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചതോടെയാണിത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. അതുകൊണ്ട് പ്രതികള്‍ക്ക് അത്ര ദിവസം കൂടി ആയുസ് നീട്ടി കിട്ടും.

അതേസമയം, മറ്റൊരു പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ചേംബറിലാണ് ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ, മറ്റ് രണ്ട് പ്രതികളായ മുകേഷ് സിങും വിനയ് ശര്‍മ്മയും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി വധശിക്ഷ നല്‍കുന്നത് ശരിയല്ലെന്നാണ് തിരുത്തല്‍ ഹര്‍ജിയില്‍ പറയുന്നത്. അക്ഷയ് സിങ് ഉള്‍പ്പെടേയുള്ള നാല് പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് ശനിയാഴ്ചയാണ് നടപ്പിലാക്കന്‍ നിശ്ചയിച്ചിരുന്നത്.

prp

Leave a Reply

*