മോര്‍ഗന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് പരമ്ബര സ്വന്തം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരം ജയിച്ച്‌ ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്ബര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഒരുവേള ഇംഗ്ലണ്ട് ജയം കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ സിക്സുകളുടെ പെരുമഴ പെയ്യിച്ച ക്യാപ്റ്റന്‍ മോര്‍ഗന്‍ ആണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് എടുത്തത്. 33 പന്തില്‍ 66 റണ്‍സ് എടുത്ത ക്ളസ്സനും 24 പന്തില്‍ 49 റണ്‍സ് എടുത്ത ബാവുമ്മയും പുറത്താവാതെ 20 പന്തില്‍ 35 റണ്‍സ് എടുത്ത മില്ലറുമാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 5 പന്ത് ബാക്കി നില്‍ക്കെ 226 റണ്‍സ് എടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 29 പന്തില്‍ നിന്ന് 57 റണ്‍സ് എടുത്ത ബട്ലറും 34 പന്തില്‍ 64 റണ്‍സ് എടുത്ത ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്നാണ് മത്സരം മാറ്റിമറിച്ച മോര്‍ഗന്റെ ഇന്നിംഗ്സ് പിറന്നത്. വെറും 22 പന്തില്‍ നിന്ന് 7 സിക്സുകള്‍ അടക്കം പുറത്താവാതെ 57 റണ്‍സ് നേടിയ മോര്‍ഗന്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിക്കുകയായിരുന്നു.

prp

Leave a Reply

*