ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പിതാവ് മക്കളെ കഴുത്തറുത്ത് കൊന്നു

ഹൂസ്റ്റന്‍: യുഎസില്‍ പിതാവ് രണ്ടു മക്കളെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് പിതാവ് മക്കളെ കൊലപ്പെടുത്തിയത്. മറ്റൊരു സ്ഥലത്തുനിന്നു വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

എട്ടു വയസുകാരനായ മകന്‍ മാര്‍സെല്‍ ഡൊസോക, ഒരു വയസുകാരിയായ അന്ന ബെല്‍ എന്നിവരെയാണു പിതാവ് ജീന്‍ പിയര്‍ ഡൊസോക നിക്ഷ്‌കരുണം കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇയാളുമായി അകന്നു കഴിയുകയായിരുന്ന ഭാര്യ സബീന്‍ എന്‍റോംഗോയാണ് ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴുത്തറക്കാന്‍ തുടങ്ങിയപ്പോള്‍ എട്ടു വയസുകാരനായ മകന്‍ തേങ്ങികരഞ്ഞെന്നും ‘അച്ഛാ, എന്നോട് ക്ഷമിക്കണം’ എന്നു യാചിച്ചുകൊണ്ടിരുന്നതായും ഇയാള്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഇയാള്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഒടുവില്‍ കോള്‍ എടുത്തപ്പോള്‍ മക്കളെ കൊലപ്പെടുത്തിയെന്നും സമ്മാനം കരുതിവച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞതായി സബീന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി. ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ ചെല്ലണമെന്നും വാതിലിനു സമീപമുള്ള ചവിട്ടിക്കടിയില്‍ താക്കോല്‍ വച്ചിട്ടുണ്ടെന്നും പറഞ്ഞതനുസരിച്ച് അപ്പോര്‍ട്ട്‌മെന്റില്‍ എത്തി നടത്തിയ തിരച്ചിലിലാണ് രണ്ടു കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സബീന്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ അപ്പാര്‍ട്ട്‌മെന്റില്‍നിന്നു രക്തംപുരണ്ട കത്തിയും മൂത്ത കുട്ടിയുടെ മൃതദേഹം കിടന്നതിനു സമീപം കട്ടിലില്‍നിന്ന് ഒരു കത്തും കണ്ടെടുത്തു. കുട്ടികള്‍ക്കൊപ്പം മരിക്കുന്നുവെന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പസഡീന എന്ന സ്ഥലത്തു വെടിയേറ്റ നിലയില്‍ കാറിനുള്ളില്‍നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

prp

Related posts

Leave a Reply

*