ലോട്ടറി വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച്‌ സര്‍ക്കാര്‍; കൊവിഡ് പ്രതിസന്ധികളും നിയന്ത്രണങ്ങളും മറികടന്നാണ് കേരള ഭാഗ്യക്കുറിയുടെ ഈ നേട്ടം

ലോട്ടറി വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച്‌ സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധികളും നിയന്ത്രണങ്ങളും മറികടന്ന് കേരള ഭാഗ്യക്കുറി വില്‍പന മുന്നേറി. തിങ്കളാഴ്ച നറുക്കെടുക്കുന്ന വിന്‍ വിന്‍ ഡബ്ല്യു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ശനിയാഴ്ച ഉച്ചയോടെ ഓഫീസുകളില്‍ നിന്നും വിറ്റഴിഞ്ഞു. കേരള ഭാഗ്യക്കുറി പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ഒരു ടിക്കറ്റ് വില്‍പന ഒരു കോടി കടക്കുന്നത്.

നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകള്‍ ഒരു കോടി എട്ടു ലക്ഷം വരെ വിറ്റു പോയിട്ടുണ്ട്. 2020 ജനുവരി – ഫെബ്രുവരി കാലത്തായിരുന്നു ഇത്. 40 രൂപ വിലയുള്ള ഒരു കോടി ഇരുപതിനായിരം ടിക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെ സമ്മാനമായി ഏകദേശം 23.5 കോടി രൂപ വിതരണം ചെയ്യും. പുറമെ 28 % നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഖജനാവുകളിലേക്കും എത്തും. ബാക്കി ഏജന്റ് കമ്മീഷന്‍, ലാഭം തുടങ്ങിയവയാണ്.

കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ച്‌ 23 മുതല്‍ രണ്ടു മാസത്തോളം ടിക്കറ്റുകള്‍ റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ പുനരാരംഭിച്ച ഭാഗ്യക്കുറി ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു നറുക്കെടുപ്പാണ് നടത്തുന്നത്. ലോക്ക് ഡൌണ്‍ ഇളവുകള്‍ വന്നപ്പോള്‍ ഭാഗ്യക്കുറികള്‍ ഓരോന്നും മൊത്തം 48 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുകൊണ്ടാണ് പുനരാരംഭിച്ചത്. ഇതില്‍ നിന്നും വകുപ്പിന് വലിയ നേട്ടം ഉണ്ടായില്ലെങ്കിലും ഭാഗ്യക്കുറി മേഖലയില്‍ നില്‍ക്കുന്നവരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുവാന്‍ കഴിഞ്ഞു. തുടര്‍ന്ന് ക്രമാനുഗതമായി ടിക്കറ്റ് വര്‍ധിക്കുകയായിരുന്നു

prp

Leave a Reply

*