കോഴിക്കോട് യു.പി സ്വദേശിനിയായ പതിനാറുകാരിക്ക് ക്രൂരപീഡനം; 4 യു.പി സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനാറുകാരി കോഴിക്കോട് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ റെയില്‍വേ പോലീസ് പിടികൂടി.

യു.പി സ്വദേശികളായ ഇകറാര്‍ ആലം (18), അജാജ് (25), ഇവരെ സഹായിച്ച ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി യു.പിയില്‍ നിന്ന് കേരളത്തിലെത്തിയത്. നാട്ടുകാരും പരിയചക്കാരുമായ നാല് പേര്‍ക്കൊപ്പമാണ് ട്രെയിനില്‍ വന്നത്. ഇവരില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കോഴിക്കോട് എത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി താമസിപ്പിച്ചു പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് ചെന്നൈയിലേക്ക് അയക്കാന്‍ വേണ്ടി റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടി പോകാന്‍ തയ്യാറായില്ല. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ ഉപേക്ഷിച്ചുപോകാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പെട്ട റെയില്‍വേ പോലീസ് ഇവരെ പിടികൂടി കസബ പോലീസിന് കൈമാറുകയായിരുന്നു. പ്രതികളെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കി.

പ്രതികള്‍ നാലു പേരും വര്‍ഷങ്ങളായി കോഴിക്കോട് താമസിച്ച്‌ ജോലി ചെയ്യുന്നവരാണ്. പെണ്‍കുട്ടിയുടെ മൊഴിയില്‍ അവ്യക്തതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. പെണ്‍കുട്ടിയെ കാണാതായതായി കുടുംബം യു.പി പോലീസിന് പരാതി നല്‍കിയിരുന്നുവെന്നാണ് കസബ പോലീസിന് അന്വേഷണത്തില്‍ വ്യക്തമായത്. ചെന്നൈയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയതെന്നാണ് പരാതിയില്‍ നിന്ന് വ്യക്തമാകുന്നത്.

prp

Leave a Reply

*