കേന്ദ്രസര്‍ക്കാരിന്‍റെ ആരോഗ്യസുരക്ഷ പദ്ധതിയോടൊപ്പം കേരളമില്ല

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ആരോഗ്യസുരക്ഷ പദ്ധതി (എന്‍.എച്ച്‌.പി.എസ്) കേരളം അതേപടി നടപ്പാക്കില്ല.  ‘ആയുഷ്മാന്‍ ഭാരതി’ന് കീഴില്‍ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്ന ആരോഗ്യരക്ഷ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനങ്ങള്‍ 4330 കോടി രൂപ പ്രതിവര്‍ഷം ഖജനാവില്‍ നിന്ന് കൊടുക്കേണ്ടിവരുമെന്ന കണക്ക് പുറത്ത് വരുന്നതിനിടെയാണ് കേരളത്തിന്‍റെ  നിലപാട്.

അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയെന്ന പ്രഖ്യാപനം പ്രായോഗികമല്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ചില മാധ്യമങ്ങളോട് പറഞ്ഞു. ഉയര്‍ന്ന പ്രീമിയം തുക ഉള്‍പ്പെടെ നല്‍കേണ്ടിവരുമെന്നതിനാല്‍ പ്രായോഗികമാവില്ലെന്നാണ് നിഗമനം.

Image result for ayushman bharat

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 30,000 രൂപയുടെ ആരോഗ്യപരിരക്ഷയാണ് ആര്‍.എസ്.ബി.വൈ നല്‍കുന്നത്. സര്‍ക്കാര്‍ ഒാരോ കുടുംബങ്ങള്‍ക്കും 500 രൂപയാണ് പ്രീമിയം അടക്കുന്നത്. കേരളത്തില്‍ കാരുണ്യകൂടി ഉള്‍പ്പെട്ട ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ തന്നെ ഇന്‍ഷുറന്‍സ് കമ്ബനികള്‍ പല ഗുണേഭാക്താക്കള്‍ക്കും തുക നല്‍കിയില്ലെന്ന പരാതിയുണ്ട്.

ആശുപത്രികളില്‍ അടിസ്ഥാനസൗകര്യമില്ലാത്ത ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പദ്ധതിയുടെ മുന്നോട്ടുപോക്ക് അവതാളത്തിലാണ്. 30,000 രൂപ മാത്രമുള്ള ആര്‍.എസ്.ബി.വൈയില്‍ തന്നെ തുക നല്‍കാന്‍ വിമുഖത കാട്ടുന്ന ഇന്‍ഷുറന്‍സ് കമ്ബനികള്‍ അഞ്ച് ലക്ഷം രൂപ എന്നത് ഏറ്റെടുക്കില്ലെന്നും ആശങ്കയുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ അപ്രായോഗികത ചൂണ്ടിക്കാണിക്കുന്നതോടെ എന്‍.എച്ച്‌.പി.എസില്‍ മാറ്റം വരുത്താന്‍ കേന്ദ്രം നിര്‍ബന്ധിതമാവുമെന്നാണ് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കരുതുന്നത്.

Image result for ayushman bharat

 

 

 

prp

Related posts

Leave a Reply

*