കര്‍ണാടകയിലെ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി; 80 കുട്ടികള്‍ ചികിത്സ തേടി

ബംഗളൂരു: സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 80 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം.

വെങ്കടപുര തണ്ട ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ക്ക് വിളമ്ബിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച 80 കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

കുട്ടികളെ ആരോഗ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സ്കൂള്‍ അധികൃതരുടെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശിച്ചു.

prp

Leave a Reply

*