നാദാപുരം: ജിഷ്ണു പ്രണോയി കേസില്‍ സിബിഐ ഇരുപത്തിരണ്ടുപേരുടെ മൊഴിയെടുത്തു. കൊച്ചിയില്‍ നിന്നും നാദാപുരത്ത് എത്തി ക്യാമ്ബ് ചെയ്താണ് സിബിഐ മൊഴിയെടുത്തത്. ജിഷ്ണുവിന്റ മൃതദേഹം അവസാനമായി കണ്ട ബന്ധുവും ഡോക്ടറുമായ ജസി സുജിതിന്റെ കുറ്റ്യാടി നരിക്കൂട്ടം ചാലിലെ വീട്ടിലെത്തിയാണ് സംഘം മൊഴിയെടുത്തത്.
ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛന് അശോകന് എന്നിവരില്‍ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിനിടെ ജിഷ്ണുവിന്റെ പിതാവിന് ലഭിച്ച രണ്ട് ഊമക്കത്തുകള്‍ അദ്ദേഹം സിബിഐക്ക് കൈമാറി. കേസ് തെളിയില്ലെന്നും ചിലരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും കാണിച്ചാണ് ഊമക്കത്തുകള്‍ ലഭിച്ചത്. രണ്ട് കത്തുകളും സിബിഐ സംഘം വാങ്ങി.
ഒന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സിബിഐ അടുത്തഘട്ടത്തില്‍ സഹപാഠികള്‍, കോളജ് അധികൃതര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കും.ജിഷ്ണുവിന്റെ മൃതദേഹം നേരില്‍ കാണുകയും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഏറ്റുവാങ്ങുകയും ചെയ്ത നാട്ടുകാര്‍ മൃതദേഹത്തില്‍ പലയിടങ്ങളിലായി മുറിവുകള്‍ കണ്ടുവെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
