മുണ്ടക്കയത്ത് കണ്ടത് ജസ്‌നയെ തന്നെ, തിരച്ചില്‍ ബംഗളൂരുവിലേക്ക്

പത്തനംതിട്ട: മുണ്ടക്കയത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌ന തന്നെയന്നെ പൊലീസ് നിഗമനം. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് മുണ്ടക്കയത്ത് കണ്ടത് ജസ്‌ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

നേരത്തെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌ന തന്നെയാണെന്ന സംശയം ബലപ്പെട്ടതോടെ ഈ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടും മറ്റാരേയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ് ഇക്കാര്യം തെറ്റാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ദൃശ്യത്തിലെ പെണ്‍കുട്ടിയാരെന്ന് കണ്ടുപിടിച്ചാല്‍ ബാക്കി കാര്യങ്ങള്‍ എളുപ്പമാകും എന്ന ബോധ്യത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തീരുമാനിച്ചത്.

ദൃശ്യങ്ങള്‍ കണ്ട ശേഷം സഹപാഠികളില്‍ ചിലരും അദ്ധ്യാപകരും അത് ജസ്‌ന തന്നെയാണെന്ന് ഉറപ്പ് പറയുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌നയല്ലെന്ന കുടുംബത്തിന്റെ നിലപാടാണ് പൊലീസിനെ കുഴക്കുന്നത്. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്.

അതേസമയം ജസ്‌നയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബംഗളൂരുവിലേക്ക് തിരിച്ചു, കഴിഞ്ഞ മാര്‍ച്ച്‌ 22 പത്തനംതിട്ട എളുമേലിയില്‍ നിന്നും ജസ്‌നയെ കാണാതാകുന്നത്. ഇതിന് എട്ട് മാസം മുമ്ബാണ് ജസ്‌നയുടെ മാതാവ് മരിക്കുന്നത്. അതിന് ശേഷം പെണ്‍കുട്ടി വളരെ അധികം മാനസിക സംഘര്‍ഷത്തിലായിരുന്നു.

prp

Related posts

Leave a Reply

*