ഐ.പി.എല്ലില്‍ ആദ്യ മത്സരങ്ങള്‍ക്ക് മല്ലിംഗയില്ല; മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി 

കൊളംബോ: ഐ.പി.എല്ലില്‍ അഞ്ചാം കിരീടവുമായി യു.എ.യിലെത്തിയ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. തങ്ങളുടെ സൂപ്പര്‍ ബൗളര്‍ ലെസിത് മല്ലിംഗ ആദ്യ മത്സരങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. പിതാവിെന്‍റ അസുഖവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ശ്രീലങ്കന്‍ താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കാത്തത്. യു.എ.ഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് കുട്ടിക്രിക്കറ്റിെന്‍റ വമ്ബന്‍ പോര് അരങ്ങേറുന്നത്. മുംബൈയടക്കമുള്ള ടീമുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ എത്തിയിട്ടുണ്ട്.

അടുത്ത ആഴ്ച 37 വയസ്സ് തികയുന്ന മല്ലിംഗ മുംബൈയുടെ തുറപ്പുചീട്ടുകളില്‍ മുന്‍പന്തിയിലുള്ളയാളാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ സ്വന്തം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്ബരയിലാണ് മല്ലിംഗ അവസാനമായി കളിച്ചത്. ഒരു വര്‍ഷത്തിന് മുകളിലായി ഏകദിനത്തില്‍ പന്തെറിഞ്ഞിട്ട്.

കഴിഞ്ഞസീസണില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് മല്ലിംഗ. ചെന്നൈക്കെതിരായ മത്സരത്തില്‍ അവസാന ഓവര്‍ മല്ലിംഗയാണ് എറിഞ്ഞത്. കിരീടത്തിനായി ഒമ്ബത് റണ്‍സായിരുന്നു ധോണിയുടെ സംഘത്തിന് വേണ്ടിയിരുന്നത്. എന്നാല്‍, എഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു റണ്‍സിെന്‍റ വിജയം കൈപിടിയിലൊതുക്കി. അവസാന പന്തില്‍ താക്കൂറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയായിരുന്ന മുംബൈയുടെ നാലാം കിരീടനേട്ടം.

ഐ.പി.എല്ലിെന്‍റ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും മറ്റാരുമല്ല. 122 മത്സരങ്ങളില്‍നിന്നായി 170 വിക്കറ്റുകളാണ് മല്ലിംഗയുടെ സമ്ബാദ്യം. ആറ് തവണ നാല് വിക്കറ്റും ഒരു തവണ അഞ്ച് വിക്കറ്റും പിഴുതിട്ടുണ്ട്. സെപ്റ്റംബര്‍ 19ന് ചെന്നൈക്കെതിരെ തന്നെയാണ് മുംബൈയുടെ ആദ്യ മത്സരം.

prp

Leave a Reply

*