ഗുര്‍മീത് സിങ്ങിന് പെണ്‍കുട്ടികളെ എത്തിക്കുവാന്‍ വനിതാ സ്ക്വാഡ്

ചണ്ഡീഗഡ്: ബലാത്സംഗ കേസില്‍ അറസ്റ്റിലായ  ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി   സ്ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ റ്റുഡെയാണ് ഈ കാര്യം പുറത്തു വിട്ടത്.
ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതിന് പുറമെ അവര്‍ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്‍റെതാണ്. രഹസ്യം മറ്റുള്ളവരോട് പറയുകയോ ഗുര്‍മീതിനെ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല ആശ്രമത്തില്‍ അനുയായികളായി എത്തുന്ന പെണ്‍കുട്ടികളില്‍ സുന്ദരികളായവരെ തിരഞ്ഞുപിടിച്ച്‌ ഗുര്‍മീതിന്‍റെ   അടുത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. .ഗുര്‍മീതിന്‍റെ  വനിതാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്. ആശ്രമത്തിനുള്ളില്‍ ഇവരെ തിരിച്ചറിയാവുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്.

ഗുര്‍മീതിന്‍റെ  സാമ്രാജ്യത്തില്‍ നിരന്തരം രാഷ്ട്രീയക്കാര്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നുവെന്നും ഇവരെ പെണ്ണും പണവും മദ്യവും നല്‍കി  അദ്ദേഹം  സന്തോഷിപ്പിക്കാറുണ്ടായിരുന്നുവെന്നുമാണ് പുതിയ വിവരം

prp

Related posts

Leave a Reply

*