സ്വര്‍ണവ്യാപാരിയുടെ 65ലക്ഷം മോഷ്ടിച്ച സംഭവം; തെളിവെടുപ്പില്‍ 5.7ലക്ഷവും സ്വര്‍ണവും കണ്ടെടുത്തു

കാസര്‍കോട്: ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയുടെ കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതിയുടെ കൈയില്‍നിന്ന് 5.7 ലക്ഷവും ഒമ്ബതു പവനും കണ്ടെടുത്തു. പ്രതി വയനാട് പനമരം നടവയല്‍ കായക്കുന്ന് അഖില്‍ ടോമിയുടെ (24) വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്. കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ പി. അജിത്കുമാറിെന്‍റ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പില്‍ 70,000 രൂപയുടെ ഫോണ്‍, വ്യാജനമ്ബര്‍ പ്ലേറ്റുകള്‍, മോഡം എന്നിവയും പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ വീട്ടില്‍നിന്ന് രണ്ടു ലക്ഷം, രണ്ടു സുഹൃത്തുക്കളെ ഏല്‍പിച്ച 1.2ലക്ഷം, രണ്ടര ലക്ഷം എന്നിങ്ങനെയാണ് പണം കണ്ടെടുത്തത്.

കവര്‍ച്ച സംഘം ഉപയോഗിക്കുന്ന വ്യാജ നമ്ബര്‍ പ്ലേറ്റുകള്‍ നിര്‍മിക്കുന്നത് വയനാട്ടില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ സാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞു.കാസര്‍കോട് ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂരില്‍ സെപ്റ്റംബര്‍ 22ന് ഉച്ചക്ക് ഒന്നരയോടെയാണ് മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ ഡ്രൈവര്‍ രാഹുല്‍ മഹാദേവിനെ കാര്‍ സഹിതം തട്ടിക്കൊണ്ടുപോയത്. പണം മോഷ്ടിച്ച ശേഷം വാഹനവും ഡ്രൈവറെയും പയ്യന്നൂരിനടുത്ത് കാങ്കോലില്‍ പ്രതികള്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്ര സ്വദേശി കൈലാസിന്‍റേതാണ് പണം. കേസില്‍ മൂന്നുപ്രതികളാണ് പിടിയിലായത്. നഷ്ടപ്പെട്ട 65 ലക്ഷത്തില്‍ 30 ലക്ഷവും ഇതിനകം പിടികൂടിയതായി പൊലീസ് പറഞ്ഞു. തൃശൂര്‍ കുട്ടനെല്ലൂര്‍ എളന്തിരുത്തി ബിനോയ്‌ സി. ബേബി, വയനാട് പുല്‍പള്ളി പെരിക്കല്ലൂര്‍ അനുഷാജു എന്നിവരാണ് പിടിയിലായ മറ്റു പ്രതികള്‍. കേസില്‍ കൂടുതല്‍ പേരെ പിടികിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

prp

Leave a Reply

*