പ്രചാരണത്തിന് കോഹ്ലി എത്തുമെന്ന് സ്ഥാനാര്‍ത്ഥി, വന്നത് ഡ്യൂപ്ലിക്കേറ്റ്

മഹാരാഷ്ട്ര: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്ക് അളവില്ലാതെ വാരിക്കോരി നല്‍കുന്ന ഒന്നാണ് വാഗ്ദാനങ്ങള്‍. മിക്ക സ്ഥാനാര്‍ത്ഥികളും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടാറാണ് പതിവ്. എന്നാല്‍ ചിലര്‍ ഇതില്‍ നിന്നും വ്യത്യസ്തനാവാറുമുണ്ട്. അതുപോലെ വ്യത്യസ്തനായിരിക്കുകയാണ് മഹാരാഷ്ട്രയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സര്‍പഞ്ച് ആയി മത്സരിക്കുന്ന വിത്തല്‍ ഗണ്‍പത് ഗവാത്തെ എന്നയാള്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മെയ് 25ലെ റാലിയില്‍ വിരാട് കോഹ്ലി പങ്കെടുക്കുമെന്ന് പറഞ്ഞതോടെയാണ് രംഗം കൊഴുക്കുന്നത്. ഇൗ ‘വാഗ്ദാനത്തിന്’ നാട്ടില്‍ വലിയ പ്രചാരം ലഭിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും കോഹ്ലി വരുമെന്ന് നാടൊട്ടുക്കും പരസ്യം ചെയ്തു. സ്ഥാനാര്‍ഥിയും കോഹ്ലിയും ഒരുമിച്ചുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ഉയര്‍ന്നു. കോഹ്ലി എത്തുമെന്നു പറഞ്ഞ ദിവസം ഗ്രാമവാസികളും ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ സ്വപ്ന താരത്തെ ഒരു നോക്കു കാണാനും സെല്‍ഫി എടുക്കാനുമായി തടിച്ചുകൂടി.

ആകാംഷയോടെ കാത്തിരുന്നവര്‍ക്കു മുമ്പിലെത്തിയ ആളെ കണ്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഒന്നമ്പരന്നു. കറുത്ത കണ്ണട ധരിച്ച്‌, വെട്ടി ഒതുക്കിയ താടിയുമായി ടീ ഷര്‍ട്ട് ധരിച്ച്‌ വന്ന ‘കോഹ്ലി’ താരം തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ആദ്യം ആര്‍ക്കും കഴിഞ്ഞില്ല. പിന്നെയാണ് എത്തിയത് കോഹ്ലിയുടെ അപരനാണെന്ന് ആളുകള്‍ക്ക് ബോധ്യമാവുന്നത്. അതേസമയം, ഡ്യൂപ്ലിക്കേറ്റാണെങ്കിലും പറഞ്ഞ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് സ്ഥാനാര്‍ത്ഥി ഗണ്‍പത് ഘാവത്ത്.

സംഭവത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പരിഹാസ കഥാപാത്രമായിരിക്കുകയാണ് സ്ഥാനാര്‍ത്ഥി.

prp

Related posts

Leave a Reply

*