എടപ്പാള്‍ തിയേറ്റര്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിയേറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പൊലീസില്‍ വിവരം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 18 ന് നടന്ന സംഭവം മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ മെയ് 12 നാണ് പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 26 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുക്കുകയും പ്രതിയായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസില്‍ തുടക്കം മുതല്‍ തിയേറ്റര്‍ ഉടമയ്ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു പൊലീസ്. ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയതിന് പൊലീസ് സതീഷിനെതിരെ രംഗത്ത് വന്നിരുന്നു. സംഭവം പുറത്തുകൊണ്ടുവന്നതിന്റെ പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയെ അഭിനന്ദിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സതീഷിന്റെ നടപടി തെറ്റാണെന്ന് സമര്‍ത്ഥിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു മൊയ്തീന്‍ കുട്ടി പത്തുവയസുകാരിയെ പീഡിപ്പിച്ചത്. എന്നാല്‍ ഇവര്‍ ഇത് കണ്ടഭാവം നടിച്ചില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ആസ്വദിക്കുന്നതിന് ഇവര്‍ മൊയ്തീന്‍ കുട്ടിക്ക് കൂട്ടുനില്‍ക്കുകയായിരുന്നു.

prp

Related posts

Leave a Reply

*