വില കൂടിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കാളികാവ്: വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ കാളികാവ് പൊലീസിെന്‍റ പിടിയിലായി. ഗ്രാമിന് 600 ഡോളര്‍ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് കണ്ടെടുത്തത്.

ചോക്കാട് സ്വദേശികളായ നീലാമ്ബ്ര നൗഫല്‍(40), വടക്കുംപറമ്ബന്‍ ആശിഷ് (25), നെച്ചിയില്‍ ജിതിന്‍ (24) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ച ഒന്നിന് ചോക്കാട് വിത്ത് ഫാം പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്.

സി.ഐ ജോതീന്ദ്രകുമാറിെന്‍റ നിര്‍ദേശപ്രകാരം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ജീപ്പ് പരിശോധിക്കുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്താരാഷ്ട്രതല ബന്ധങ്ങളിലൂടെ മാത്രം ലഭിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു.

ഇത് എങ്ങനെ എത്തി എന്ന അന്വേഷണത്തിലാണ് പൊലീസ്. ക്രിസ്റ്റല്‍ മെത്ത്, ഐസ് മെത്ത് എന്ന പേരിലും ഈ മരുന്ന് അറിയപ്പെടുന്നുണ്ട്. എസ്.ഐ വിവേക്, എ.എസ്.ഐ പ്രതീപ്, സി.പി.ഒമാരായ സി.കെ. സജേഷ്, കെ.ടി. ആശിഫലി, കെ. പ്രിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

prp

Leave a Reply

*