സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല,​ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന് ഉറപ്പിച്ച്‌ ജേക്കബ് തോമസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പിച്ച്‌ ഡി.ജി.പി ജേക്കബ് തോമസ്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഡി.ജി.പിയായ അദ്ദേഹം സമര്‍പ്പിച്ച രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മത്സരിക്കാനില്ലെന്ന തീരുമാനത്തിലെത്തിയത്.

ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്‍റി- 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കാനിരുന്നത്. രാജി സമര്‍പ്പിച്ചിട്ടും സ‌ര്‍ക്കാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം. അതേസമയം,​ ചാലക്കുടി മണ്ഡലത്തില്‍ മറ്റാരെയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് കിഴക്കമ്പലം ട്വന്‍റി-20അറിയിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍, അതും ഡി.ജി.പി റാങ്കിലുള്ളയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. നിലവില്‍ ജേക്കബ് തോമസാണ് കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലാണ്.

കിഴക്കമ്പലം പഞ്ചായത്തില്‍ സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്‍റി- 20. പ്രാദേശിക തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയതും ഇവരായിരുന്നു. ഈ സാഹചര്യത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായ ഇന്നസെന്‍റിന് വെല്ലുവിളിയായിരുന്നു ജേക്കബ് തോമസിന്‍റെ സ്ഥാനാര്‍ത്ഥിത്വം.

prp

Related posts

Leave a Reply

*