ഡല്‍ഹിയില്‍ കലാപകാരികള്‍ വെടിയുതിര്‍ക്കുന്നതിെന്‍റ പുതിയ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനിടെ യമുന വിഹാറില്‍ കലാപകാരികള്‍ ആശുപത്രി കെട്ടിടത്തിെന്‍റ ടെറസില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിെന്‍റ ദൃശ്യങ്ങള്‍ പുറത്ത്. മോഹന്‍ നഴ്സിങ് ഹോം ആന്‍റ് ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ നിന്നും റോഡിലുള്ളവര്‍ക്ക് നേരെ വെടിവെക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഫെബ്രുവരി 24ന് നടന്ന വെടിവെപ്പ് ദൃശ്യങ്ങളാണ് എന്‍.ഡി.ടി.വി പുറത്തുവിട്ടത്. ഹെല്‍മെറ്റും കറുത്ത ജാക്കറ്റും ധരിച്ച അക്രമികള്‍ റോഡിലുള്ള ആള്‍ക്കൂട്ടത്തിന് നേരെ വെടിയുര്‍ക്കുന്നതാണ് ദൃശ്യങ്ങള്‍. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മറ്റൊരു ദൃശ്യത്തില്‍ ആശുപത്രിക്ക് സമീപത്തുള്ള റോഡില്‍ വയറിന് വെടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവാവിെന്‍റ ദൃശ്യവും കാണാം. ഇത് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നുള്ള ഒാട്ടോ ഡ്രൈവര്‍ ഷാഹിദ് ഖാന്‍ അലവി (22)യാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വെച്ച്‌ പിന്നീട് മരണപ്പെട്ടിരുന്നു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ചന്ദ് ബാഗിലും ഹിന്ദു ഏരിയയായ യമുന വിഹാറിലും നടന്ന അക്രമത്തിെന്‍റ ദൃശ്യങ്ങള്‍ കലാപം ആസൂത്രിതമെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ്. ചന്ദ് ബാഗിലും യമുന വിഹാറിലും വെടിവെപ്പ് നടത്തിയവരെ തിരിച്ചറിയാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ജാഫ്രാ ബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ച ഷാരൂഖ് എന്നയാളെ മാത്രമാണ് വെടിവെപ്പ് നടത്തിയെന്ന പേരില്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

വടക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ 53 പേരാണ് മരിച്ചത്. ഇതില്‍ 12 പേരും മരിച്ചത് വെടിയേറ്റാണ്. 97 പേര്‍ക്ക് വെടിെവപ്പില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

prp

Leave a Reply

*