വി എസിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യന് തിരിച്ചടി

വി എസിനെതിരെ  നല്‍കിയ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി. തുടര്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വി എസിനെ വിലക്കി ഇന്നുതന്നെ ഉത്തരവ് വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.  കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് കേസ് പരിഗണിക്കുമ്പോള്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി പറഞ്ഞു. കേസില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന വി എസിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.

Party

ഹര്‍ജിയില്‍ ഉടനെ നടപടി വേണമെന്നാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായ ജില്ല ഗവ. പ്ളീഡര്‍ ആവശ്യപ്പെട്ടത്. അതോടെയാണ് കോടതിയെ രാഷ്ട്രീയ കളിക്കളമാക്കരുതെന്ന് കോടതി പറഞ്ഞത്. കൂടാതെ ഗവ. അഭിഭാഷകന്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായത് സ്വകാര്യ അഭിഭാഷകനായാണോ എന്നും കോടതി ചോദിച്ചു. സ്വകാര്യ അഭിഭാഷകനായാണ് എത്തിയതെന്നും അഭിഭാഷകന്‍ വ്യക്തത വരുത്തി. വിവരാവകാശ നിയമപ്രകാരം ലോകായുക്തയില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് വി എസിന്‍റെ പ്രസ്താവനയില്‍ വന്നതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായും വി എസിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപ  മാനനഷ്ടമാവശ്യപ്പെട്ടാണ് കേസ് നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി 31 കേസിലും മറ്റു മന്ത്രിമാര്‍ 136 കേസിലും പ്രതികളാണെന്ന വി എസിന്റെ പ്രസംഗം കള്ളമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്.

prp

Related posts

Leave a Reply

*