കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ഇന്തോനേഷ്യയില്‍ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചു

ജക്കാര്‍ത്ത: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. അവസാനമായി ഇന്തോനേഷ്യയിലാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചെക്ക് റിപബ്ലിക്, സ്കോട്ട്ലന്‍ഡ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ ഞായറാഴ്ച ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇറ്റലിയില്‍ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പടര്‍ന്നുപിടിക്കുന്നതായാണ് വിവരം. യൂറോപ്പില്‍ മാത്രം 1694 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ഫ്രാന്‍സില്‍ 130 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വളരെ വേഗത്തിലാണ് കൊറോണ വൈറസ് ബാധ രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതെന്നും നടപടികള്‍ കാര്യക്ഷമമാണെന്നും ഫ്രഞ്ച് മന്ത്രാലയം അറിയിച്ചു.

കൊറോണ ബാധയെ തുടര്‍ന്ന് രാജ്യത്തെ കമ്ബനികള്‍ക്കും നഷ്ടമുണ്ടായി. കമ്ബനികളുടെ നഷ്ടം നികത്താനായ പിന്തുണയും ഫ്രഞ്ച് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. രാജ്യത്തെ വിനോദ സഞ്ചാരമേഖലയെയും കൊറോണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് നൈക്കിയുടെ യൂറോപ്പിലെ ആസ്ഥാനകേന്ദ്രം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അടച്ചിടും.

ഒരു സ്ത്രീക്കും പുരുഷ ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി ആസ്ട്രേലിയന്‍ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. 31 വയസുകാരനായ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിന്‍െറ ഉറവിടം എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡോക്ടറെ കൂടാതെ 41 വയസായ സ്ത്രീക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍നിന്നും എത്തിയ സഹോദരന്‍ വഴിയാണ് ഈ സ്ത്രീക്ക് കൊറോണ ബാധിച്ചതെന്നാണ് വിവരം.

prp

Leave a Reply

*