വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍, തിയറ്ററുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ അടച്ചിടണം

ന്യൂഡല്‍ഹി: കോവിഡ് വൈറസ് ബാധ തുടരുന്നതിനിടെ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. യൂറോപ്യന്‍ യൂനിയന്‍, തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി. ബുധനാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് വിലക്ക്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിെന്‍റ ഭാഗമായി ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചതാണ് ഇൗ നിര്‍ദേശം. മാര്‍ച്ച്‌ 18 മുതല്‍ നാലു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് രാജ്യങ്ങളില്‍നിന്നോ ഇൗ നാടുകളിലൂടെയോ സഞ്ചരിച്ചവര്‍ക്കെല്ലാം ഇൗ നിര്‍ദേശം ബാധകമാണ്.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്രം നിര്‍ദേശിച്ചു. മാളുകള്‍, തിയറ്ററുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയും അടച്ചിടണം. ആരോഗ്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലാവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.

പൊതുഗതാഗത ഉപയോഗം കുറക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ഇപ്പോഴത്തെ നിയന്ത്രണങ്ങളെല്ലാം മാര്‍ച്ച്‌ 31 വരെ തുടരുമെങ്കിലും സമയാസമയങ്ങളില്‍ പുരോഗതി സര്‍ക്കാര്‍ വിലയിരുത്തും. രാജ്യത്ത് 15 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതോടെ 114 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധയുള്ളത്. രോഗം ഭേദമായ 13 പേരെ ഒഴിവാക്കിയ കണക്കാണിത്. രണ്ടുപേരാണ് മരിച്ചത്.
തിങ്കളാഴ്ച കേരളത്തില്‍ മൂന്നുപേര്‍ക്കും ലഡാക്, ഒഡിഷ, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. സുരക്ഷിത അകലം നിര്‍ബന്ധപൂര്‍വം പാലിക്കണമെന്ന് കേന്ദ്ര മന്ത്രിതല യോഗം നിര്‍ദേശിച്ചു. ഇത് ഈ മാസം 31 വരെ ബാധകമാക്കി. കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 5,200 പേരെ ഐസൊലേഷന്‍ വാര്‍ഡിലാക്കി.

രാജ്യതലസ്ഥാനത്ത് 50പേരില്‍ കൂടുതലുള്ള ഒരു യോഗത്തിനും മാര്‍ച്ച്‌ 31വരെ അനുമതി നല്‍കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിെര 90 ദിവസമായി പൊരുതുന്ന ശാഹീന്‍ബാഗിലെയും ജാമിഅ മില്ലിയ്യയിലെയും പ്രതിഷേധക്കാര്‍ക്ക് സമരം തുടരാനാകില്ല. ൈവറസ് ബാധ സാമ്ബത്തിക മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കാന്‍ ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ വേനല്‍ക്കാല അവധി മാര്‍ച്ച്‌ 21 മുതല്‍ മേയ് 25 വരെയാക്കി. അഭിഭാഷകരെയും ന്യായാധിപന്മാരെയും മാധ്യമപ്രവര്‍ത്തകരെയും തെര്‍മല്‍ സ്ക്രീനിങ് നടത്തിയാണ് ഇന്നലെ സുപ്രീംകോടതിയില്‍ പ്രവേശിപ്പിച്ചത്.

prp

Leave a Reply

*