ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ 4 പേര്‍ക്ക് പൊള്ളലേറ്റു

മുംബൈ: ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് സംഭവം നടന്നത്. പൊള്ളലേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാജേന്ദ്ര ഷിന്‍ഡെ, ഭാര്യ രോഷിനി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. താന്‍ കിടക്കയിലും ഭാര്യയും മക്കളും നിലത്തും കിടക്കുന്നതിനിടെയാണ് ചാര്‍ജില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതെന്നു രാജേന്ദ്ര ഷിന്‍ഡെ പൊലീസിനോട് പറഞ്ഞു.

ഫോണ്‍ ചാര്‍ജിംഗ് ഫുള്ളായി സ്വിച്ച്‌ ഓഫാക്കാനായി ഒരുങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൈവിരലുകളിലും കാലിലും മുഖത്തുമായി രാജേന്ദ്രക്കു 32 ശതമാനം പൊള്ളലേറ്റതായി ഇവര്‍ ചികിത്സയില്‍ കഴിയുന്ന താനെ സിവില്‍ ആശുപത്രിയിലെ ഡോ കൈലാസ് പവാര്‍ പറഞ്ഞു.

അമിതമായി ചാര്‍ജു ചെയ്യുന്നതു മാത്രമായിരിക്കില്ല ഇത്തരത്തില്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാനുള്ള കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബാറ്ററിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അപകടത്തിനു കാരണമായേക്കും. പ്രൊസസര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതു മൂലം ഫോണ്‍ പെട്ടെന്നു തണുക്കാത്തതും ഒരു കാരണമായേക്കാം.

prp

Related posts

Leave a Reply

*