ഭോപ്പാല്‍: ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശികളായ ജി. കെ നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്. ഭോപാല്‍ നര്‍മദവാലി പിപ്ലാനിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മോഷണ ശ്രമത്തിനിടെയെയാണ് കൊല നടന്നതെന്നാണ് സംശയിക്കുന്നത്. മാലയും വളയും നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്ന് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞശേഷം പ്രായമായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ വീട്ടുവേലക്കാരനാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്.
വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു ജി.കെ. നായര്‍. ഗോമതി സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായി ജോലി ചെയിതിരുന്നു.
