റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് മൂന്നാം ആണവ അന്തര്‍വാഹിനി എത്തുന്നു

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് മൂന്നാം ആണവ അന്തര്‍വാഹിനി എത്തുന്നു. റഷ്യയിലെ അകുള- 2 ആണവ അന്തര്‍വാഹിനി എത്തിക്കാനുള്ള 300 കോടി ഡോളറിന്‍റെ കരാറില്‍ രണ്ടു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചു.

പത്തുവര്‍ഷത്തെ കാലാവധിയിലാണ് അകുള- 2 ഇന്ത്യയിലെത്തുകയെന്നാണ് സൂചന. വില സംബന്ധിച്ച മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചക്ര- 3 എന്ന് പുനര്‍നാമകരണം നടത്തി ഇത് സേനയുടെ ഭാഗമാക്കും. കാരാറിനെ സംബന്ധിച്ച്‌ കൂടുതല്‍ പ്രതികരണം നടത്താന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വിസമ്മതിച്ചു.

നിലവില്‍ റഷ്യയുടെ തന്നെ രണ്ട് ആണവ അന്തര്‍വാഹിനികള്‍ ഇന്ത്യ പാട്ടത്തിനെടുത്തിട്ടുണ്ട്. ആദ്യമെടുത്ത അന്തര്‍വാഹിനി മൂന്നുവര്‍ഷത്തെ പാട്ടത്തിനായിരുന്നു. 1988 ലായിരുന്നു അത്. പിന്നീട് വര്‍ഷങ്ങള്‍ കാലതാമസമെടുത്ത് 2012 ല്‍ ആണ് ചക്ര- 2 പാട്ടത്തിനെടുക്കുന്നത്. ഇതിന്‍റെ കാലാവധി 2022 ല്‍ അവസാനിക്കും. അഞ്ചു വര്‍ഷത്തേക്ക് കൂടി ചക്ര-2 വിന്‍റെ കരാര്‍ നീട്ടിയേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറായാണ് അകുള- 2 അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നത്. 2025 ല്‍ ഇത് ഇന്ത്യയ്ക്ക് കൈമാറും.

prp

Related posts

Leave a Reply

*