‘കെ.എസ്.ആര്‍.ടി.സി വെളളത്തിലിറങ്ങി നീന്തല്‍ പഠിക്കും’: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാന്‍ സാധിക്കുകയില്ലെന്നും അതുകൊണ്ട് നീന്തല്‍ പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി വെള്ളത്തിലിറങ്ങുകയാണെന്നും വ്യക്തമാക്കി മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാനത്തെ ആദ്യം ഇലക്‌ട്രിക് ബസിന്‍റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസിന്‍റെ പരീക്ഷണഓട്ടം വിജയിക്കുന്ന മുറയ്ക്ക് പുതിയ ഇ – ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ വാഹനങ്ങളിലെ പുക കാരണം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതായി ഹരിത ട്രൈബ്യുണല്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ബസുകള്‍ പരീക്ഷിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറയുകയുണ്ടായി.

ബസിന്റെ ആദ്യ സര്‍വീസിന്‍റെ ഉദ്ഘാടന ചടങ്ങ് നടക്കുമ്പോള്‍ റോഡിന്‍റെ ‌ഡിവൈഡറില്‍ ഐ.എന്‍.ടി.യു.സി യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു. സ്ഥാനപത്തിനും തൊഴിലാളികള്‍ക്കും ദോഷം വരുന്ന ഒന്നും ഈ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയില്ലെന്ന് അവരെ നോക്കി മന്ത്രി പറഞ്ഞു. ഇതു പോലുള്ള പരിഷ്‌കാരങ്ങള്‍ വിജയിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇ – ബസിന്റെ പരീക്ഷണഓട്ടം വിജയിക്കുന്ന മുറയ്ക്ക് പുതിയ ഇ – ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കള്‍ വിട്ടുനിന്ന ചടങ്ങില്‍ കൗണ്‍സിലര്‍ എം.വി.ജയലക്ഷ്മി അദ്ധ്യക്ഷനായിരുന്നു. ഗതഗത വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍,​ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ.തച്ചങ്കരി,​ എക്ലിക്യൂട്ടിവ ഡയറക്ടര്‍ ശ്രീകുമാര്‍,​ ഗോള്‍ഡ് സ്റ്റോണ്‍ കമ്പനി ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സ്വരൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

prp

Related posts

Leave a Reply

*