മതപരിവര്‍ത്തനം മുഖ്യ ലക്ഷ്യം ; ഭീകര സംഘടനയായ തബ്ലീഗി ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് ചായ കുടിക്കുന്ന ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ് : തബ്ലീഗി ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി . കറാച്ചിയില്‍ നടന്ന ഇജ്തെമ എന്ന സമ്മേളനത്തിലാണ് അഫ്രീദി പങ്കെടുത്തത് .

ഈ വാര്‍ഷിക ഇജ്‌തേമയില്‍, പങ്കെടുത്ത് അഫ്രീദി ചായ കുടിക്കുന്നതിന്റെയും , ഉറങ്ങുന്നതിന്റെയും ചിത്രങ്ങളും പുറത്ത് വന്നു.

2021-ല്‍ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചിരുന്നു . ‘ഭീകരതയുടെ കവാടം’ എന്നാണ് സൗദി അറേബ്യ ഈ ഇസ്ലാമിക സംഘടനയെ വിശേഷിപ്പിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍, അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു.

തബ്ലീഗി ജമാഅത്തിന്റെ വാര്‍ഷിക ഇജ്‌തേമയില്‍ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പങ്കെടുത്തിരുന്നു. അഫ്രീദിയെ കൂടാതെ സിന്ധ് ഗവര്‍ണര്‍ കമ്രാന്‍ തെസ്രി, എംക്യുഎം നേതാവ് ഖാലിദ് മഖ്ബൂല്‍ സിദ്ദിഖി എന്നിവരും ഇജ്തേമയില്‍ പങ്കെടുത്തു.

‘മുസ്ലീങ്ങളെ യഥാര്‍ത്ഥ മുസ്ലീങ്ങളാക്കുന്നത് ഇജ്‌തെമ ആണെന്നാണ് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. . ഇസ്ലാമിക സംഘടനകള്‍ മുസ്ലീങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക സംഗമമാണിത്. ലോകമെമ്ബാടുമുള്ള തബ്ലീഗി ജമാഅത്തിന്റെ ഒരു പ്രധാന പരിപാടിയായി ഇത് കണക്കാക്കപ്പെടുന്നു.

മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാമിന്റെ വഴികളിലേക്ക് എത്താന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്ന ആഗോള ഇസ്ലാമിക പ്രസ്ഥാനമാണ് തബ്ലീഗി ജമാഅത്ത്. ഈ സ്ഥാപനം വസ്ത്രധാരണത്തിലും വ്യക്തിപരമായ പെരുമാറ്റത്തിലും ശരീയത്ത് പിന്തുടരുന്നു . .

കൊറോണ കാലത്ത് ഡല്‍ഹിയിലും ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചു. 2020 മാര്‍ച്ച്‌ ആദ്യ പകുതിയില്‍ നിസാമുദ്ദീന്‍ മര്‍കസിലാണ് സംഭവം. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റ് ആളുകള്‍ക്കും കൊറോണ പോസിറ്റീവ് ആണെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത് .

രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, മൊത്തം 14,378 കൊറോണ വൈറസ് കേസുകളില്‍ ഏകദേശം 30% അതായത് 4291 കേസുകള്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസില്‍ തബ്ലീഗി ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് ഉണ്ടായത്.

prp

Leave a Reply

*