അടിമപ്പണിക്കായി മക്കളെ 62000 രൂപക്ക് വിറ്റു; ദാരിദ്ര്യം കാരണമെന്ന് വിശദീകരണം

ചെന്നൈ: ആടുമേയ്ക്കുന്നതിനായി ദമ്ബതികള്‍ തങ്ങളുടെ നാല് ആണ്‍മക്കളെ 62,000 രൂപക്ക് വിറ്റു.

നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മോചിപ്പിച്ചു.

തഞ്ചാവൂര്‍ വല്ലംപുത്തൂര്‍ ഭാഗത്ത് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ദമ്ബതികളാണ് പ്രായപൂര്‍ത്തിയാവാത്ത ആണ്‍മക്കളെ രണ്ടുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ ആടുവളര്‍ത്തല്‍ കേന്ദ്രത്തിന് വിറ്റത്. ദമ്ബതികള്‍ക്ക് വിവാഹപ്രായമെത്തിയ മകളും നാല് ആണ്‍മക്കളുമാണുള്ളത്.

ദാരിദ്ര്യാവസ്ഥ ചൂഷണം ചെയ്ത്, രാമനാഥപുരം സ്വദേശികളായ ഗോവിന്ദരാജ്, സഹോദരന്‍ മണിരാസു, ബന്ധു ശെല്‍വം എന്നിവര്‍ നടത്തുന്ന ആടുവളര്‍ത്തല്‍ സ്ഥാപനമാണ് അടിമ ജോലിക്കായി കുട്ടികളെ വിലക്കുവാങ്ങിയത്. ആടിനെ മേയ്ക്കുന്നതുകണ്ട ചിലര്‍ ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

prp

Leave a Reply

*